മലപ്പുറത്തെ മരംമുറിക്കേസ്: വ്യാജമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് യുവതി
മലപ്പുറത്തെ മരംമുറിക്കേസ്: വ്യാജമൊഴി  നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് യുവതി
Thursday, September 5, 2024 2:49 AM IST
മലപ്പുറം: മലപ്പുറം പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ വിവാദമായ മരം മുറിക്കേസ് അട്ടിമറിക്കാന്‍ കള്ളമൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതായി ക്യാമ്പ് ഓഫീസിനു സമീപത്ത് താമസിക്കുന്ന പി.പി. ഫരീദയുടെ വെളിപ്പെടുത്തല്‍.

മരം മുറിച്ചതു മുന്‍ എസ്പി യു.അബ്ദുള്‍ കരീമിന്‍റെ കാലത്താണെന്നു പറയാന്‍ ചൊവ്വാഴ്ച പോലീസ് നിര്‍ദേശിച്ചതായാണു വെളിപ്പെടുത്തല്‍.

ക്യാമ്പ് ഓഫീസിനകത്തെ പാറാവുകാരനാണു നിര്‍ദേശം നല്‍കിയത്. മരം മുറിച്ചു കഴിഞ്ഞ ശേഷമാണ് വീടിന് അപകടഭീഷണി ഉള്ളതായി കാണിച്ചുള്ള പരാതി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പോലീസ് സെക്യൂരിറ്റി ഗാര്‍ഡ് എഴുതി വാങ്ങിയതെന്നും ഫരീദ പറയുന്നു.

എസ്. സുജിത് ദാസിനു തൊട്ടുമുമ്പ് യു. അബ്ദുള്‍കരീം എസ്പിയായി ചുമതലയിലുണ്ടായിരുന്ന സമയത്ത് മരത്തിന്‍റെ ചില്ലകള്‍ വെട്ടുകയോ മരം മുറിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. വീടിനു ഭീഷണിയും പുഴുക്കളുടെ ശല്യവുമുണ്ടായിരുന്നു.


വിഷയത്തില്‍ പരിഹാരം കാണാഞ്ഞതിനാല്‍ വീണ്ടും പരാതി നല്‍കിയതോടെ ചില്ലകള്‍ വെട്ടിത്തന്നു. തേക്ക് ആയതിനാല്‍ വനംവകുപ്പില്‍ നിന്ന് അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാലാണു മരം മുറിക്കാത്തതെന്നാണ് പോലീസുകാര്‍ പറഞ്ഞത്. പിന്നീട് സുജിത്ദാസ് മലപ്പുറത്ത് എസ്പിയായ ശേഷമാണ് മരം മുറിച്ചത്. അതാകട്ടെ, തന്‍റെ അപേക്ഷയിലല്ല.

മുറിച്ചിട്ട തേക്ക് കുറേനാള്‍ അവിടെത്തന്നെ കിടന്നിരുന്നു. സുജിത് ദാസ് വന്ന ശേഷം ക്യാമ്പ് ഓഫീസില്‍ കുറെ മരങ്ങള്‍ മുറിച്ചിടുന്നത് കണ്ടിരുന്നുവെന്നും ഫരീദ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറിയില്‍ മുന്‍ എസ്പി എസ്. സുജിത് ദാസിനും എഡിജിപി എം.ആര്‍.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അന്‍വര്‍ എംഎല്‍എ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.