അഭിഭാഷകനോടു മോശമായി പെരുമാറിയ എസ്‌ഐക്ക് തടവുശിക്ഷ
അഭിഭാഷകനോടു മോശമായി പെരുമാറിയ എസ്‌ഐക്ക് തടവുശിക്ഷ
Thursday, September 5, 2024 2:49 AM IST
കൊച്ചി: അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി ആലത്തൂര്‍ സ്റ്റേഷനിലെത്തിയ അഭിഭാഷകനോടു മോശമായി പെരുമാറിയ എസ്‌ഐക്ക് രണ്ടു മാസം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി.

സമാനമായ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടരുതെന്നു നിര്‍ദേശിച്ച് എസ്‌ഐ റെനീഷിന്‍റെ ശിക്ഷ ഒരു വര്‍ഷത്തേക്ക് ഹൈക്കോടതിതന്നെ മരവിപ്പിക്കുകയും ചെയ്തു. അതിനാല്‍, എസ്‌ഐ തത്കാലം ജയിലില്‍ പോകേണ്ടി വരില്ല.

വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി അഭിഭാഷകനായ അക്വിബ് സുഹൈലാണ് ആലത്തൂര്‍ സ്റ്റേഷനിലെത്തിയത്. എസ്‌ഐ റെനീഷ് അഭിഭാഷകനോട് അപമര്യാദയായി പെരുമാറി. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുകയായിരുന്നു.

പൗരന്മാരോട് പോലീസ് അന്തസോടെയും മര്യാദയോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്ന മുന്‍ ഉത്തരവിന്‍റെ ലംഘനമാണ് എസ്‌ഐയുടെ പെരുമാറ്റമെന്നു ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ശിക്ഷ വിധിച്ചത്.

രണ്ടുമാസത്തേക്ക് തടവുശിക്ഷ വിധിച്ചെങ്കിലും ഒരുവര്‍ഷത്തേക്ക് സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്ന് എസ്‌ഐക്ക് നിർദേശം നല്‍കി. സമാനമായ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടരുതെന്നു നിർദേശിച്ച കോടതി, റെനീഷിന്‍റെ ശിക്ഷ ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.


സംഭവദിവസം അവധിയായിരുന്നതിനാല്‍ സിഐ ഉണ്ണിക്കൃഷ്ണനെതിരായ കോടിയലക്ഷ്യ നടപടി അവസാനിപ്പിച്ചു. റെനീഷ് കുറ്റം ഏറ്റെടുക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയലക്ഷ്യത്തില്‍ എല്ലായ്‌പോഴും മാപ്പപേക്ഷ ഒരു പരിഹാരമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണു കോടതി നടപടി.

കുറ്റം ഏറ്റെടുത്ത റെനീഷ് വിചാരണ നേരിടേണ്ടതാണെന്നു പരാമര്‍ശിച്ചെങ്കിലും അതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിതന്നെ ശിക്ഷ മരവിപ്പിച്ചത്.

പോലീസിന്‍റെ മോശം പെരുമാറ്റം സംബന്ധിച്ച രണ്ട് ഹര്‍ജികളില്‍ തുടര്‍നടപടി അവസാനിപ്പിച്ചു. പ്രകോപനങ്ങള്‍ക്കു പോലീസ് വശംവദരാകരുതെന്ന് മുന്നറിയിപ്പും നല്‍കി. സംഭവത്തെത്തുടര്‍ന്ന് റെനീഷിനെ സ്ഥലം മാറ്റിയിരുന്നു. ഉദ്യോഗസ്ഥന്‍ കോടതിയിൽ നിരുപാധികം മാപ്പും പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.