സംഭവദിവസം അവധിയായിരുന്നതിനാല്‍ സിഐ ഉണ്ണിക്കൃഷ്ണനെതിരായ കോടിയലക്ഷ്യ നടപടി അവസാനിപ്പിച്ചു. റെനീഷ് കുറ്റം ഏറ്റെടുക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയലക്ഷ്യത്തില്‍ എല്ലായ്പോഴും മാപ്പപേക്ഷ ഒരു പരിഹാരമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണു കോടതി നടപടി.
കുറ്റം ഏറ്റെടുത്ത റെനീഷ് വിചാരണ നേരിടേണ്ടതാണെന്നു പരാമര്‍ശിച്ചെങ്കിലും അതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകന് അപേക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിതന്നെ ശിക്ഷ മരവിപ്പിച്ചത്.
പോലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച രണ്ട് ഹര്‍ജികളില്‍ തുടര്‍നടപടി അവസാനിപ്പിച്ചു. പ്രകോപനങ്ങള്‍ക്കു പോലീസ് വശംവദരാകരുതെന്ന് മുന്നറിയിപ്പും നല്കി. സംഭവത്തെത്തുടര്‍ന്ന് റെനീഷിനെ സ്ഥലം മാറ്റിയിരുന്നു. ഉദ്യോഗസ്ഥന് കോടതിയിൽ നിരുപാധികം മാപ്പും പറഞ്ഞിരുന്നു.