എട്ടു കോടി രൂപ സർക്കാർ നല്കിയപ്പോഴാണ് അച്ചടി ആരംഭിച്ചത്. നിലവിൽ 3,22,590 ആർസിയും 3,39,432 ലൈസൻസുമാണ് പ്രിന്റ് ചെയ്തു നല്കാനുള്ളത്.
മൊത്തം 6,61,932 എണ്ണം പ്രിന്റ് ചെയ്തു നല്കുന്നതിന് ഏകദേശം നാലു കോടി രൂപ ഇനിയും സർക്കാർ സ്വകാര്യ പ്രസിനു നല്കണം.
സ്വകാര്യ പ്രസിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മാത്രം അധികാരമുള്ളപ്പോൾ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറായ കെ. മനോജ് കുമാർ ഒൻപതു പേരെ നിയമിച്ച് സർക്കാരിന് ഒരു വർഷം 70 ലക്ഷം രൂപയുടെ ബാധ്യത വരുത്തിയതായും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാമാണ് ധനകാര്യവകുപ്പ് അന്വേഷിക്കുന്നത്.