ലൈസൻസും ആർസിയും സ്വകാര്യ പ്രസിന് ; ധനകാര്യ വകുപ്പ് അന്വേഷണത്തിന്
ലൈസൻസും ആർസിയും സ്വകാര്യ പ്രസിന് ; ധനകാര്യ വകുപ്പ് അന്വേഷണത്തിന്
Thursday, September 5, 2024 2:49 AM IST
റെനീഷ് മാത്യു

കണ്ണൂർ: സർക്കാർ ഉത്തരവില്ലാതെ ആർസി ബുക്കും ലൈസൻസും സ്വകാര്യപ്രസിൽ പ്രിന്‍റ് ചെയ്ത് സർക്കാരിനു കോടികൾ നഷ്ടമാക്കിയ സംഭവത്തിൽ ധനകാര്യ പരിശോധനാ സാങ്കേതികേതര വിഭാഗം അന്വേഷണം ആരംഭിച്ചു.

കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജോൺസൻ പടമാടൻ നല്കിയ പരാതിയെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. എട്ടുകോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായതായാണ് പരാതി.

സംസ്ഥാനത്തെ ആർടി ഓഫീസുകളിൽനിന്നു വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ആർസിയും ഡ്രൈവിംഗ് ലൈസൻസും അപ്പോൾത്തന്നെ പ്രിന്‍റ് ചെയ്തു ലഭിച്ചിരുന്നു. പ്രിന്‍റ് ചെയ്യാനുള്ള മെഷീൻ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും ഉണ്ടായിരുന്നു.

പേപ്പറും ഹോളോഗ്രാമും മാത്രമായിരുന്നു ഡിപ്പാർട്ട്മെന്‍റിനു ചെലവു വന്നിരുന്നത്. ഇതിനാകട്ടെ ആകെ രണ്ടു രൂപയിൽ താഴെ മാത്രമായിരുന്നു ചെലവ്. എന്നാൽ 2023 നവംബർ മുതൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം ലൈസൻസും ആർസിയും അച്ചടിക്കാനുള്ളത് സ്വകാര്യ പ്രസിനു നല്കുകയായിരുന്നു. ഇതിനി‌ടയിൽ പണം ലഭിക്കാത്തതിനാൽ സ്വകാര്യപ്രസ് അച്ചടി നിർത്തിവച്ചു.


എട്ടു കോടി രൂപ സർക്കാർ നല്കിയപ്പോഴാണ് അച്ചടി ആരംഭിച്ചത്. നിലവിൽ 3,22,590 ആർസിയും 3,39,432 ലൈസൻസുമാണ് പ്രിന്‍റ് ചെയ്തു നല്കാനുള്ളത്.

മൊത്തം 6,61,932 എണ്ണം പ്രിന്‍റ് ചെയ്തു നല്കുന്നതിന് ഏകദേശം നാലു കോട‌ി രൂപ ഇനിയും സർക്കാർ സ്വകാര്യ പ്രസിനു നല്കണം.

സ്വകാര്യ പ്രസിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മാത്രം അധികാരമുള്ളപ്പോൾ ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണറായ കെ. മനോജ് കുമാർ ഒൻപതു പേരെ നിയമിച്ച് സർക്കാരിന് ഒരു വർഷം 70 ലക്ഷം രൂപയുടെ ബാധ്യത വരുത്തിയതായും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാമാണ് ധനകാര്യവകുപ്പ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.