ഡിസിഎൽ ബാലസഖ്യം
ഡിസിഎൽ ബാലസഖ്യം
Thursday, September 5, 2024 2:48 AM IST
കൊച്ചേട്ടന്‍റെ കത്ത്

ഗുരു എന്ന ശില്പി

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

അർജുൻ ക്ലാസിലെ പണക്കാരനായ കുട്ടിയാണ്. പിറന്നാൾ സമ്മാനമായി കിട്ടിയ വിലപിടിപ്പുള്ള വാച്ച്, ഉച്ചയായിട്ടും അവൻ കൂട്ടുകാരെ കാണിച്ചു കഴിഞ്ഞില്ല. എല്ലാവരും അതിശയിച്ചു എന്നുറപ്പായപ്പോൾ അവൻ ബാഗിൽ വാച്ച് സൂക്ഷിച്ചുവച്ചിട്ട് കളിക്കാൻ പോയി. തിരിച്ചുവന്നപ്പോൾ ബാഗിൽ വാച്ചില്ല! കാര്യം വലിയ വാർത്തയായി. ഹെഡ്മാസ്റ്റർ വന്നു. മോഷണം എന്ന തിന്മ എല്ലാവരും വെടിയണം എന്ന് ഉദ്ബോധിപ്പിച്ചു. പക്ഷേ വാച്ച് കിട്ടിയില്ല!

"എല്ലാവരും കണ്ണടയ്ക്കൂ, ഞാൻ നിങ്ങളുടെ ബാഗുകൾ പരിശോധിക്കാൻ പോകുന്നു! ഹെഡ്മാസ്റ്റർ ബാഗുകൾ പരിശോധിച്ചു. വാച്ച് കിട്ടി. എല്ലാവരും കണ്ണുകൾ തുറന്നോളൂ! ആരുടെ ബാഗിൽനിന്നു കിട്ടി എന്നു പറയാതെ സാർ അർജുന് വാച്ച് തിരികെ കൊടുത്തു!

വർഷങ്ങൾ കഴിഞ്ഞ് സാർ റിട്ടയർ ചെയ്ത് വീട്ടിൽ വിശ്രമിക്കുന്നു. സുമുഖനായ ഒരാൾ കടന്നുവന്നു. നമസ്കരിച്ചു. "സാർ, ഞാൻ സാറിന്‍റെ ഒരു ‌പഴയ സ്റ്റുഡന്‍റാണ്. അന്ന് അർജുന്‍റെ വാച്ച് മോഷ്ടിച്ചത് ഞാനായിരുന്നു. അന്ന് സാർ എന്നെ ശിക്ഷിക്കാതെ വിട്ടതിന് നന്ദി. ഞാനിന്ന് ഒരു അധ്യാപകനാണ്.

സാറിന്‍റെ കണ്ണു നിറഞ്ഞു. കുട്ടീ, ഞാനും അന്ന് എന്‍റെ കണ്ണുകൾ അടച്ചാണ് ബാഗ് പരിശോധിച്ചത്. ആരുടെ ബാഗിൽനിന്നാണ് വാച്ച് കിട്ടിയതെന്ന് എനിക്ക് സത്യമായും അറിയില്ലായിരുന്നു. നീ സത്യം വന്നു പറഞ്ഞപ്പോൾ നീ എന്നേക്കാൾ വലിയവനായി.

കൂട്ടുകാർ കേട്ടിട്ടുണ്ടാവും ഈ കഥ! ഇതു കഥയല്ല, ഇന്നോളമുള്ള അധ്യാപനം എന്ന മഹാകർമ്മ നിർവാഹകരുടെ ആദർശഭാവമാണ് ഈ കഥ, നമുക്കു നല്കുന്നത്.

അധ്യാപകർ ദൈവ രൂപങ്ങളാണ്, വിദ്യാലയത്തിലെ മാതാപിതാക്കളാണ്, അറിവിന്‍റെ ആകാശങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന വഴികാട്ടികളാണ്, ഇങ്ങനെ എല്ലാം എല്ലാമാണ്.

നമ്മുടെ വ്യക്തിത്വത്തിന്‍റെ അകവും പുറവും അറിയുന്നവരാണ് നമ്മുടെ അധ്യാപകർ. വിദ്യാർഥികളുടെ പല കള്ളത്തരങ്ങളും വില്ലത്തരങ്ങളും അധ്യാപകർ കണ്ടില്ല, അറിഞ്ഞിട്ടില്ല എന്നെല്ലാം നമ്മൾ വിചാരിക്കുന്നുണ്ട്. എന്നാൽ, പല തെറ്റുകളും കണ്ടിട്ടും മറ്റുള്ളവരുടെ മുന്പിൽവച്ച് ശിക്ഷിക്കാതെ, പരിഹസിക്കാതെ, തരംതാഴ്ത്താതെ, താരതമ്യപ്പെടുത്താതെ, നമ്മുടെ വ്യക്തിത്വത്തെ ആദരിക്കുന്നവരാണ് നമ്മുടെ നല്ല അധ്യാപകർ.

ലോകത്തെ നയിച്ചിട്ടുള്ള മഹാനേതാക്കളെല്ലാം, അവരുടെ ബാല്യത്തിൽ അവരെ വഴിനടത്തിയ ഗുരുസാന്നിധ്യങ്ങളെ വിസ്മരിക്കുന്നില്ല.

ഇന്ന്, നവമാധ്യമങ്ങളും ചാറ്റ്ജിപിറ്റിയും നിർമ്മിത ബുദ്ധിയും പഠനോപകരണങ്ങളാകുന്പോൾ, അധ്യാപകരേക്കാൾ സാമർത്ഥ്യം, ആപ്പുകൾക്കും നവസാങ്കേതിക വിദ്യകൾക്കും ഉണ്ടെന്ന് തിരിച്ചറിയുന്നുണ്ട് നാമെല്ലാം. എന്നാൽ, എത്ര ചാറ്റ്ജിപിറ്റിയാണെങ്കിലും, കണ്ണിൽ നോക്കി, വിദ്യാർഥിയുടെ മുഖഭാവം വായിച്ച്, വാടുന്ന മുഖങ്ങളിൽ പ്രസന്നത കോരിയൊഴിച്ച്, തളരുന്ന തോളുകളിൽ തലോടി പ്രചോദിപ്പിച്ച്, അരികിലൊരു കരുതലിന്‍റെയും കാവലിന്‍റെയും കരുത്തുറ്റ സുരക്ഷിതത്വബോധം പകരാൻ, വരംലഭിച്ച ഒരു അധ്യാപകനോ അധ്യാപികയോ തന്നെ വേണം.

ഭാരതീയ സംസ്കാരത്തിൽ ഗുരുനിന്ദ വലിയ പാപമാണ്. ഗുരുകോപം ശാപമാണ്. "ഗുരുത്വം' എന്ന മഹാകൃപയാണ് എല്ലാ ശിഷ്യത്വത്തിന്‍റെയും ജീവിതയാനത്തിനുള്ള പാഥേയം. ഗുരുത്വത്തിന്, ബോധപൂർവമായ അകർമ്മങ്ങളിലൂടെ കേടുവരുത്തുന്ന വിദ്യാർഥികളാണ്, ജീവിതത്തിൽ ഗതിപിടിക്കാതെ വഴിതെറ്റി അലയുന്നവർ.

ഇന്ന് അധ്യാപകദിനം ആചരിക്കുന്പോൾ വിദ്യാദാനം എന്നത്, രാഷ്ട്രനിർമ്മിതിയുടെ അടിത്തറയാണ് എന്ന് നമ്മെ പഠിപ്പിച്ച മുൻ രാഷ്ട്രപതി സർവ്വേപ്പള്ളി രാധാകൃഷ്ണനെ നമുക്കോർക്കാം. ഒപ്പം, നമ്മുടെ സർവ്വവും നമുക്കു നേടിത്തരുന്ന അറിവിന്‍റെ അക്ഷയജ്യോതിസുകളായ ഗുരുസാന്നിധ്യസ്മരണകളിൽ അക്ഷരാഞ്ജലികൾ അർപ്പിക്കാം. ഗുരു ദേവോ ഭവഃ

ആശംസകളോടെ,

സ്വന്തം കൊച്ചേട്ടൻ

ഡിസിഎൽ മേഖലാ ടാലന്‍റ് ഫെസ്റ്റുകൾ

കോട്ടയം: ദീപിക ബാലസഖ്യത്തിന്‍റെ മേഖലാതല ടാലന്‍റ് ഫെസ്റ്റുകൾ ആരംഭിച്ചു. കേരളത്തിലെ വിവിധ മേഖ ലകളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.

ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.

ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.

പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.

യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്‍റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.

തൊടുപുഴ മേഖലാ ടാലന്‍റ് ഫെസ്റ്റ്

തൊടുപുഴ: ജയ്റാണി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഡിസിഎൽ തൊടുപുഴ മേഖലാ ടാലന്‍റ് ഫെസ്റ്റിൽ ഡിപോൾ പബ്ലിക് സ്കൂൾ തൊടുപുഴ ചാന്പ്യന്മാരായി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഡിപോൾ വിജയികളായപ്പോൾ, ഹൈസ്കൂൾ, എൽപി വിഭാഗങ്ങളിൽ വിമല പബ്ലിക് സ്കൂൾ തൊടുപുഴയും യു.പി വിഭാഗത്തിൽ ജയ്റാണി പബ്ലിക് സ്കൂൾ തൊടുപുഴയും രണ്ടാംസ്ഥാനം നേടി.

സമ്മാനാർഹർക്ക് ജയ്റാണി ഇ.എം.എച്ച്.എസ്.എസ്., വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടെസി എസ്എബിഎസ്, തൊടുപുഴ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡിസിഎൽ മൂലമറ്റം മേഖലാ സാരഥി സംഗമം

മൂലമറ്റം: ഡി.സി.എൽ. മേഖലാ സാരഥി സംഗമവും 2024 - 25 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും എസ്.എച്ച് ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. മൂലമറ്റം സെൻറ് ജോസഫ്സ് കോളേജ് റിട്ട: ലൈബ്രേറിയൻ കുരുവിള ജേക്കബ്, തൊടുപുഴ പ്രവിശ്യ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു.

ഭാരവാഹികളായി ഫിലോമിന ജെ പൈകട - ലീഡർ (സെന്‍റ് മേരീസ് അറക്കുളം), റ്റോമിൻ റ്റോണി - ഡെപ്യൂട്ടി ലീഡർ (സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂൾ , നീലൂർ ), മീവൽ എസ് കോടാമുള്ളിൽ - കൗൺസിലർ (സെന്‍റ് തോമസ് എച്ച്.എസ്. തുടങ്ങനാട് ), അഖിൽ ജെയ്സൺ - കൗൺസിലർ (സെന്‍റ് മേരീസ് അറക്കുളം), ആൽബർട്ട് ബിബിൻ - ജനറൽ സെക്രട്ടറി (എസ് എച്ച് മൂലമറ്റം), സേറ സിജു - ജനറൽ സെക്രട്ടറി (സെന്‍റ് ജോർജ് മൂലമറ്റം), കിരൺ റെനീഷ് - പ്രോജക്ട് സെക്രട്ടറി (സെന്‍റ് ജോൺസ് കുറുമണ്ണ്), ജോവിറ്റ കെ. ജെസ്മോൻ - ട്രഷറർ (എസ്.എച്ച് മൂലമറ്റം) എന്നിവരെ തെരഞ്ഞെടുത്തു.

ആലിയ ഷൈൻ പ്രസാദ് - സൗഹാർദം ക്ലബ് കൺവീനർ (ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ മുട്ടം), റോസ് മരിയ ജോസ് - സർഗവേദി കൺവീനർ സെന്‍റ് തോമസ് അറക്കുളം), ദേവനന്ദ സുനിൽ ജി.എൻ. എൽ.പി എസ് കുടയത്തൂർ), ഡേവിഡ് ജോ എബി (സെന്‍റ് ജോർജ് മൂലമറ്റം),
എലിസബത്ത് സോണി (സെന്‍റ് ജോൺസ് കുറുമണ്ണ് ) - മേഖലാ എക്സിക്യൂട്ടീവ് എന്നിവരാണ് ഇതര ഭാരവാഹികൾ.

ശാഖാ ഡയറക്ടർമാരായ സൗമ്യ ജോൺ, റെജീന സെബാസ്റ്റ്യൻ, നവ്യ ജോസഫ്, സ്മിത വർഗീസ് , അനിത തോമസ്, പി.സി. സജിത, ദീപ്തി ജെസ് മോൻ, രജനി രാജൻ, ജെസി ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.