ദക്ഷിണമേഖലാ എഡിജിപി തിരുവനന്തപുരവും ഉത്തരമേഖലാ എഡിജിപി കോഴിക്കോടും ആസ്ഥാനമായി ഏഴു ജില്ലകളുടെ വീതം ചുമതലയോടെ പ്രവർത്തിക്കണം. മേൽനോട്ടം പേരിനായതോടെ പലയിടത്തും ജില്ലാ മേധാവിമാരുടെ സാമ്രാജ്യമായി മാറി.
ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കേയാണ് ക്രമസമാധാന പാലനം ഒരു എഡിജിപിയുടെ നിയന്ത്രണത്തിലായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതോടെ സോണൽ ഐജിമാർക്ക് സിറ്റികളുടെ നിയന്ത്രണമില്ലാതായി. റേഞ്ച് ഡിഐജിമാർക്ക് ഒരു മേൽനോട്ടവും നിർവഹിക്കാനാകാത്ത സ്ഥിതിയായെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസുകൾ കുറവുള്ള പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് മടക്കിനൽകാനും സമിതി ശിപാർശ ചെയ്തു. ഈ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതല സിഐമാർക്കു നൽകണം.