ക്രമസമാധാന പാലനം: സംസ്ഥാനത്തെ രണ്ടു മേഖലകളിലും എഡിജിപിമാർ വേണമെന്നു ശിപാർശ
ക്രമസമാധാന പാലനം:  സംസ്ഥാനത്തെ രണ്ടു മേഖലകളിലും  എഡിജിപിമാർ വേണമെന്നു ശിപാർശ
Thursday, September 5, 2024 2:48 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന പാലന മേൽനോട്ടം സുതാര്യമായും വേഗത്തിലും നിർവഹിക്കാൻ രണ്ടു മേഖലകളിലായി എഡിജിപിമാരെ നിയോഗിക്കണമെന്ന് ശിപാർശ.

മുൻപുണ്ടായിരുന്നതുപോലെ ദക്ഷിണ-ഉത്തര മേഖലകൾ തിരിച്ച് എഡിജിപിമാരെ നിയോഗിച്ചു ക്രമസമാധാന പാലന മേൽനോട്ടം ശക്തിപ്പെടുത്തണമെന്നും പോലീസ് പരിഷ്കരണത്തെക്കുറിച്ച് പഠിച്ച എഡിജിപിമാരുടെ സമിതി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഒരു എഡിജിപിയെ മാത്രം നിയോഗിക്കുന്നത് അധികാര കേന്ദ്രീകരണത്തിനും അമിതാധികാരപ്രയോഗത്തിനും ഇടയാക്കും. കേരളത്തിന്‍റെ മൊത്തം ക്രമസമാധാന പാലന ചുമതല എഡിജിപി എം.ആർ അജിത് കുമാറിനു നൽകിയത് ഒട്ടേറെ ആരോപണങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് പോലീസ് പരിഷ്കരണ സമിതിയുടെ റിപ്പോർട്ട് പ്രസക്തമാകുന്നത്.

എല്ലാ ജില്ലകളുടെയും ക്രമസമാധാന മേൽനോട്ടം തിരുവനന്തപുരത്തിരുന്ന് ഒരു എഡിജിപി നിർവഹിക്കുന്നത് മേൽനോട്ടത്തിലും ഏകോപനത്തിലും പാളിച്ചയുണ്ടാക്കി.


ദക്ഷിണമേഖലാ എഡിജിപി തിരുവനന്തപുരവും ഉത്തരമേഖലാ എഡിജിപി കോഴിക്കോടും ആസ്ഥാനമായി ഏഴു ജില്ലകളുടെ വീതം ചുമതലയോടെ പ്രവർത്തിക്കണം. മേൽനോട്ടം പേരിനായതോടെ പലയിടത്തും ജില്ലാ മേധാവിമാരുടെ സാമ്രാജ്യമായി മാറി.

ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കേയാണ് ക്രമസമാധാന പാലനം ഒരു എഡിജിപിയുടെ നിയന്ത്രണത്തിലായത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതോടെ സോണൽ ഐജിമാർക്ക് സിറ്റികളുടെ നിയന്ത്രണമില്ലാതായി. റേഞ്ച് ഡിഐജിമാർക്ക് ഒരു മേൽനോട്ടവും നിർവഹിക്കാനാകാത്ത സ്ഥിതിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസുകൾ കുറവുള്ള പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് മടക്കിനൽകാനും സമിതി ശിപാർശ ചെയ്തു. ഈ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതല സിഐമാർക്കു നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.