വിലങ്ങാട് ദുരന്തഭൂമിയിൽ ആശ്വാസദൂതുമായി മാർ റാഫേൽ തട്ടിൽ
വിലങ്ങാട് ദുരന്തഭൂമിയിൽ ആശ്വാസദൂതുമായി മാർ റാഫേൽ തട്ടിൽ
Thursday, September 5, 2024 2:48 AM IST
വിലങ്ങാട്: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് മലയോര മേഖലയിലെ ജനങ്ങൾക്കു ധൈര്യവും പ്രത്യാശയുമേകി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.

ഉരുൾപൊട്ടലിനെത്തുടർന്ന് അർധരാത്രി ഉടുതുണിയുമായി ജീവനും കൊണ്ടു പലായനം ചെയ്ത ജനതയെ മാർ റാഫേൽ തട്ടിൽ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് മാർ റാഫേൽ തട്ടിൽ വിലങ്ങാട് എത്തിയത്. ജാതി, മത ഭേദമെന്യേ ദുരിതബാധിതർ മാർ റാഫേൽ തട്ടിലിനെ കാണാൻ വിലങ്ങാട് സെന്‍റ് ജോർജ് ഫൊറോന പള്ളി അങ്കണത്തിൽ തടിച്ചുകൂടിയിരുന്നു.

പള്ളിയിൽ സംഗമിച്ച ജനക്കൂട്ടത്തെ ആർച്ച് ബിഷപ് അഭിസംബോധന ചെയ്തു. “നിങ്ങൾ ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടു കൂടെ ഉണ്ട്” എന്ന ക്രിസ്തുവചനം ഓർമിപ്പിച്ച്, ധൈര്യമായിരിക്കണമെന്നു മാർ റാഫേൽ തട്ടിൽ ജനക്കൂട്ടത്തെ ഓർമിപ്പിച്ചു.

നമ്മൾ എന്തൊക്കെ പടുത്തുയർത്തിയാലും ഒരു പരിധിവരെ മാത്രമേ അതിനൊക്കെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയുകയുള്ളുവെന്നാണ് പ്രകൃതി ദുരന്തങ്ങൾ വെളിവാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതിദുരന്തങ്ങൾ നിഷേധാത്മകമാണെങ്കിലും ജാതി, മതം, ഭാഷ എന്നിവയുടെ വേലിക്കെട്ടുകളൊക്കെ പൊളിച്ച് മനുഷ്യരെ ഒന്നിപ്പിക്കുന്ന സന്ദർഭമാണ് അതു സൃഷ്ടിക്കുന്നത്. എല്ലാവരും ഒറ്റക്കെട്ടായി അതിജീവനത്തിന്‍റെ പാഠങ്ങൾ ശീലമാക്കണമെന്നും മാർ റാഫേൽ ആഹ്വാനം ചെയ്തു. മഞ്ഞക്കുന്ന് സെന്‍റ് അൽഫോൻസ പള്ളിയിൽ സംഗമിച്ച ജനക്കൂട്ടത്തെയും ആർച്ച് ബിഷപ് സന്ദർശിച്ചു.


ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായ മഞ്ഞക്കുന്ന്, മഞ്ഞച്ചീളി പ്രദേശങ്ങൾ മാർ റാഫേൽ തട്ടിൽ സന്ദർശിച്ചു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, വിലങ്ങാട് സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. വിൽസണ്‍ മുട്ടത്തുകുന്നേൽ എന്നിവർ ദുരന്തത്തിന്‍റെ ഭീകരത മാർ റാഫേൽ തട്ടിലിനോടു വിവരിച്ചു.

ഉരുൾപൊട്ടലിൽ മരണമടഞ്ഞ കുളത്തിങ്കൽ മാത്യുവിന്‍റെ കുടുംബാംഗങ്ങളെ മാർ റാഫേൽ തട്ടിൽ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഉരുൾപൊട്ടലിൽ നാശമുണ്ടായ വാളൂക്ക് പ്രദേശവും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സീറോ മലബാർ സഭാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം, താമരശേരി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം വയലിൽ, മഞ്ഞക്കുന്ന് സെന്‍റ് അൽഫോൻസ പള്ളി വികാരി ഫാ. ടിൻസ് മറ്റപ്പിള്ളിൽ, പാലൂർ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ആൽവിൻ കോയിപ്പുറത്ത്, ഫാ. മാത്യു ചൂരപ്പൊയ്കയിൽ തുടങ്ങിയവരും മാർ റാഫേൽ തട്ടിലിനെ അനുഗമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.