എന്‍സിസിയിലും സര്‍ക്കാരിനു കുടിശിക; പരേഡ് മുടങ്ങി കേഡറ്റുകള്‍
എന്‍സിസിയിലും സര്‍ക്കാരിനു കുടിശിക; പരേഡ് മുടങ്ങി കേഡറ്റുകള്‍
Thursday, September 5, 2024 2:48 AM IST
ജെവിന്‍ കോട്ടൂര്‍

കോട്ടയം: അധ്യയനവര്‍ഷം ഒരു ടേം പിന്നിടുമ്പോഴും സ്‌കൂളുകളില്‍ എന്‍സിസി യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. ജൂണില്‍ കേഡറ്റുകളുടെ സെലക‌്ഷന്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ പരേഡുകളും ക്യാമ്പുകളും ആരംഭിക്കേണ്ടതായിരുന്നു. ഒന്നാം ടേം പൂര്‍ത്തിയായി ഓണപ്പരീക്ഷ ആരംഭിച്ചിട്ടും പരേഡുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്‍സിസിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പ്രധാന കാരണം കഴിഞ്ഞ വര്‍ഷത്തെ എന്‍സിസി കേഡറ്റുകളുടെ കരാറുകാര്‍ക്കുള്ള റിഫ്രഷ്‌മെന്‍റ് അലവന്‍സ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാത്തതാണ്.

ഓരോ സ്‌കൂളിലും കരാറുകാര്‍ക്കു രണ്ടു ലക്ഷത്തില്‍പ്പരം രൂപ കുടിശിക ലഭിക്കാനുണ്ട്. വൈകുന്നേരം ആഴ്ചയിലൊരിക്കല്‍ ഒന്നര മണിക്കൂറോളമാണ് പരേഡ് നടക്കുന്നത്. ഇതിനുശേഷം കേഡറ്റുകള്‍ക്കു നല്കുന്ന ഭക്ഷണ അലവന്‍സാണ് റിഫ്രഷ്‌മെന്റ് അലവന്‍സ്.

കഴിഞ്ഞ വര്‍ഷത്തെ അലവന്‍സ് ലഭിക്കാത്തതിനാല്‍ ഇത്തവണ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല. എന്നാല്‍, കേഡറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന 3800 രൂപ യൂണിഫോറം അലവന്‍സ് ലഭിക്കുകയും ചെയ്തു.


ഈ തുക ഉപയോഗിച്ചു കേഡറ്റുകള്‍ യൂണിഫോം വാങ്ങിക്കഴിഞ്ഞു. ഒരു അധ്യയനവര്‍ഷം കുറഞ്ഞത് 40 പരേഡുകള്‍ പൂര്‍ത്തിയാക്കിയാക്കിയാല്‍ മാത്രമേ വര്‍ഷാവസാനം സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയൂ.

പഠന-പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു സമയം നീക്കിവച്ചശേഷമാണ് വിദ്യാര്‍ഥികള്‍ എന്‍സിസി പ്രവര്‍ത്തനങ്ങള്‍ക്കു സമയം കണ്ടെത്തുന്നത്. ഇതിനു പുറമെ അപ്രതീക്ഷിതമായി അവധിദിവസങ്ങളുമുണ്ടാകും. ഈ സാഹചര്യത്തില്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചെങ്കില്‍ മാത്രമേ 40 പരേഡുകള്‍ നടത്താന്‍ കഴിയൂ.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് റിഫ്രഷ്‌മെന്‍റ് കുടിശിക ഉടന്‍ അനുവദിച്ച് എന്‍സിസി പരിശീലനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.