എഡിജിപിക്കെതിരേയുള്ള രോഷം തണുപ്പിക്കാൻ കോണ്‍ഗ്രസ് അനുകൂലികളുടെ ശ്രമം
എഡിജിപിക്കെതിരേയുള്ള  രോഷം തണുപ്പിക്കാൻ  കോണ്‍ഗ്രസ് അനുകൂലികളുടെ ശ്രമം
Thursday, September 5, 2024 12:00 AM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലുള്ള എഡിജിപി എം.ആർ. അജിത്ത്കുമാറിനെതിരേ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇടനിലക്കാരനായി കോണ്‍ഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥൻ മുതിർന്ന പ്രതിപക്ഷ നേതാക്കളെ കണ്ടത് വിവാദമാകുന്നു.

എഡിജിപി അജിത് കുമാറിനെതിരേ രംഗത്ത് വരരുതെന്ന് അഭ്യർഥിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പോലീസ് സേനയെ നിയന്ത്രിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളെ ഇടനിലക്കാരനായി കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും രാഷ്ട്രീയ ആരോപണങ്ങളുടെ ഭാഗമാകുന്പോൾ, ഇവരെ രക്ഷിക്കാനായി കോണ്‍ഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥനും സംഘടനാ നേതാവുമായിരുന്ന വ്യക്തി രംഗത്ത് എത്തിയതിൽ കോണ്‍ഗ്രസ് പാർട്ടിയിലും യുഡിഎഫിലും എതിർപ്പുണ്ട്. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന ചില മുൻ മന്ത്രിമാരടക്കമുള്ളവരുമായി ഇദ്ദേഹം ആശയ വിനിമയം നടത്തിയതായാണു വിവരം.


എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണം ഉയർന്നിട്ടും ചില മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ അടക്കം രംഗത്ത് എത്താത്തതും ഇത്തരം ഇടപെടലിന്‍റെ ഭാഗമാണെന്ന ആരോപണവുമുണ്ട്. ആറു മാസം കഴിയുന്പോൽ എം.ആർ. അജിത് കുമാർ സംസ്ഥാന പോലീസ് മേധാവിയാകുമെന്നും അപ്പോൾ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇവർക്കു നൽകിയ ഉറപ്പ്.

എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഇടനിലക്കാരൻ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണു സൂചന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചുവെന്ന ഗുരുതര ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.