എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണം ഉയർന്നിട്ടും ചില മുതിർന്ന കോണ്ഗ്രസ് നേതാക്കൾ അടക്കം രംഗത്ത് എത്താത്തതും ഇത്തരം ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവുമുണ്ട്. ആറു മാസം കഴിയുന്പോൽ എം.ആർ. അജിത് കുമാർ സംസ്ഥാന പോലീസ് മേധാവിയാകുമെന്നും അപ്പോൾ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇവർക്കു നൽകിയ ഉറപ്പ്.
എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഇടനിലക്കാരൻ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണു സൂചന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചുവെന്ന ഗുരുതര ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു.