ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനമൊട്ടാകെ സ്പെഷൽ സ്ക്വാഡുകൾ
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനമൊട്ടാകെ  സ്പെഷൽ സ്ക്വാഡുകൾ
Thursday, September 5, 2024 12:00 AM IST
ടി.എ. കൃഷ്ണപ്രസാദ്

തൃശൂർ: ഓണരുചിയിൽ മായംകലർത്തിയാൽ കൈയോടെ പിടികൂടാൻ സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ സ്പെഷൽ സ്ക്വാഡുകൾ. ഇതുസംബന്ധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങിയാലുടൻ വ്യാപക പരിശോധനകൾ ആരംഭിക്കും.

ഹോട്ടലുകൾ, ഭക്ഷണനിർമാണ വിതരണശാലകൾ, ഓൺലൈൻ ഡെലിവറിക്കാർ, ഹോട്ടൽ തൊഴിലാളികൾ, വഴിയോര ഭക്ഷണവിതരണ കേന്ദ്രങ്ങൾ, പഴം - പച്ചക്കറി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഓണക്കാലത്ത് താത്കാലികമായി ആരംഭിക്കുന്ന കായവറവ്, പായസനിർമാണ കേന്ദ്രങ്ങളിലും സ്ക്വാഡ് പരിശോധനയുണ്ടാകും.

ഇൻസ്റ്റന്‍റ് സദ്യവട്ടം ഒരുക്കിനൽകുന്ന കാറ്ററിംഗ് യൂണിറ്റുകളും പരിശോധനയ്ക്കു വിധേയമാക്കും. ഇത്തരം സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കൾ പാകംചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം, മറ്റു സ്റ്റേഷനറി - പച്ചക്കറികളും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്കുന്നു.

ലൈസൻസ്, ശുചിത്വം, തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവയാണു പരിശോധിക്കുക. സംസ്ഥാന, ജില്ലാ അതിർത്തികളിലും സ്പെഷൽ സ്ക്വാഡുകൾ 24 മണിക്കൂർ പരിശോധനയ്ക്കുണ്ടാകും.


ചെക്ക്പോസ്റ്റുകളിലൂടെ മായംകലർന്ന പാൽ, എണ്ണ തുടങ്ങിയവ കടത്തുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് നിലവിൽ നടക്കുന്ന പരിശോധന കൂടുതൽ ശക്തമാക്കും. ചെക്ക്പോസ്റ്റുകളിലും പ്രത്യേകം സ്ക്വാഡുകൾക്കൊപ്പവും മൊബൈൽ ലാബ് സംവിധാനവും ഒരുക്കിയാണു പരിശോധനകൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

മായംകലർന്ന ചായപ്പൊടി, മുളകുപൊടി, അരിപ്പൊടി, പപ്പടം, ശർക്കര, കായവറുത്തത്, ശർക്കരവരട്ടി തുടങ്ങിയവ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം കടത്തുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.

ഓണവിപണി ലക്ഷ്യമിട്ട് വിപണിയിൽ മായംകലർന്നതും മോശം ചുറ്റുപാടുകളിൽ തയാറാക്കിയതുമായ ഭക്ഷണവസ്തുക്കൾ വില്പനയ്ക്കെത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നേരത്തേ പരിശോധന കർശനമാക്കിയിട്ടുണ്ട്. പച്ചക്കറി, മത്സ്യമാംസങ്ങൾ എന്നിവയിലെ കീടനാശിനിസാന്നിധ്യം ശാസ്ത്രീയപരിശോധനകൾക്കു വിധേയമാക്കും.

ഭക്ഷണപദാർഥങ്ങളിൽ മായം കണ്ടെത്തിയാൽ വൻപിഴശിക്ഷയും ജയിൽശിക്ഷയും നടപ്പാക്കാനാകുംവിധം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പഴുതടച്ചുള്ള തെളിവുശേഖരണവും സ്ക്വാഡുകൾ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.