അന്ന് നാര്‍കോട്ടിക്സ് സെല്‍ എഎസ്പിയായിരുന്ന സുജിത്ദാസിന്റെ നിര്‍ദേശപ്രകാരം ഇത് മയക്കുമരുന്ന് കേസാക്കുകയും പ്രതികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. ഇവരുടെ വാഹനങ്ങളില്‍നിന്ന് രണ്ടര ഗ്രാം കഞ്ചാവ് പിടിച്ചെന്ന് ആരോപിച്ചാണു കേസെടുത്തത്.
മേലുദ്യോഗസ്ഥരുടെ അന്വേഷണത്തെത്തുടര്‍ന്ന് സുജിത്ദാസിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് നിർദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.