എസ്പി സുജിത്ദാസിനെതിരേ സിബിഐ അന്വേഷണം: ഹര്‍ജി 25ന് പരിഗണിക്കും
എസ്പി സുജിത്ദാസിനെതിരേ സിബിഐ അന്വേഷണം: ഹര്‍ജി 25ന് പരിഗണിക്കും
Thursday, September 5, 2024 12:00 AM IST
കൊച്ചി: അച്ചടക്കനടപടി നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. സുജിത്ദാസിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി 25ന് പരിഗണിക്കാന്‍ മാറ്റി.

മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് നടപടി സ്വീകരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറയുന്നത് എന്തിനെന്നും ജസ്റ്റീസ് കെ. ബാബു ഹര്‍ജി പരിഗണിക്കവേ ചോദിച്ചു. ഇദ്ദേഹത്തിനെതിരേ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചു. റിപ്പോര്‍ട്ട് പിന്നീട് പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി.

2018ല്‍ ആറു യുവാക്കളെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്നാരോപിച്ചു കേസിലെ ഒന്നാംപ്രതി സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണു കോടതിയെ സമീപിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരിയില്‍ ആലുവ എടത്തല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


അന്ന് നാര്‍കോട്ടിക്‌സ് സെല്‍ എഎസ്പിയായിരുന്ന സുജിത്ദാസിന്‍റെ നിര്‍ദേശപ്രകാരം ഇത് മയക്കുമരുന്ന് കേസാക്കുകയും പ്രതികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. ഇവരുടെ വാഹനങ്ങളില്‍നിന്ന് രണ്ടര ഗ്രാം കഞ്ചാവ് പിടിച്ചെന്ന് ആരോപിച്ചാണു കേസെടുത്തത്.

മേലുദ്യോഗസ്ഥരുടെ അന്വേഷണത്തെത്തുടര്‍ന്ന് സുജിത്ദാസിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് നിർദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.