റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് കിറ്റ് വിതരണത്തിന്‍റെ വിഹിതം ലഭിക്കും
റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് കിറ്റ്  വിതരണത്തിന്‍റെ  വിഹിതം ലഭിക്കും
Thursday, September 5, 2024 12:00 AM IST
ബെന്നി ചിറയില്‍

ചങ്ങനാശേരി: കൂട്ടത്തോടെ റേഷന്‍ വ്യാപാരികള്‍ കോടതിയെ സമീപിച്ച് സമ്പാദിച്ച ചരിത്രവിധിയെ തുടര്‍ന്ന് കോവിഡ് കാലത്തെ കിറ്റ് വിതരണ കമ്മീഷന്‍റെ 17.50കോടി വിഹിതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഭക്ഷ്യവകുപ്പ് മേധാവികളുടേയും വിവിധ റേഷന്‍ ഡീലേഴ്‌സ് സംഘടനാ നേതാക്കളുടേയും യോഗത്തിലാണ് കിറ്റിന്‍റെ കമ്മീഷന്‍ തുകയില്‍ 17.50കോടി നല്‍കാന്‍ തീരുമാനമായത്.

കോടതി വിധിയുണ്ടായിട്ടും കിറ്റ് വിതരണത്തിന്റെ പത്തുമാസത്തെ കമ്മീഷന്‍തുക വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസവാദങ്ങള്‍ ഉന്നയിച്ചതിനെതിരേ സംസ്ഥാനത്തെ ആകെയുള്ള 14,257ല്‍ പതിനായിരത്തോളം റേഷന്‍ വ്യാപാരികള്‍ ഹൈക്കേടതിയില്‍ കക്ഷിചേര്‍ന്നത്.

റേഷന്‍ വ്യാപാരികള്‍ക്ക് തുക നല്‍കണമെന്ന് 2023 ഫെബ്രുവരിയില്‍ കോടതി വിധിച്ചെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ റേഷന്‍ ഡീലേഴ്‌സ് സംഘടനകള്‍ കോടതി അലക്ഷ്യത്തിനെതിരെ വീണ്ടും ഹര്‍ജി നല്‍കി. വീണ്ടും സമയം ആറുമാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളി കോടതി ആറാഴ്ച സമയം അനുവദിച്ചു.


ആറാഴ്ചക്കാലാവധി ഈ ഒമ്പതിന് അവസാനിക്കുന്നതിനാലാണ് പകുതി തുക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതിയില്‍ കക്ഷിചേര്‍ന്നവര്‍ക്ക് നല്‍കാന്‍ 40കോടിയോളം രൂപ വേണം.

കോടതിയെ സമീപിച്ച റേഷന്‍ വ്യാപാരികള്‍ക്ക് മുഴുവനും ധനവകുപ്പ് അനുവദിച്ച തുക പോരാതെവരുന്ന സാഹചര്യത്തില്‍ ഗഡുക്കളായി വിതരണം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കും. അനുവദിച്ച 17.5കോടി രൂപ ഈ ഒമ്പതിുമുമ്പ് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.