ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യു മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യു മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
Thursday, September 5, 2024 12:00 AM IST
ഇടുക്കി: ബൈസണ്‍വാലി വില്ലേജിൽ ചൊക്രമുടി ഭാഗത്ത് അനധികൃതമായി ഭൂമി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ അടിയന്തര ഇടപെടൽ നടത്തി മന്ത്രി കെ.രാജൻ.

വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.

കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല. ഭൂമി കൈയേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.


വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽക്കേസ് എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.