പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ്
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്  8.33 ശതമാനം ബോണസ്
Thursday, September 5, 2024 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് ഇത്തവണയും 8.33 ശതമാനം മിനിമം ബോണസ് നൽകാൻ തീരുമാനം. പൊതുമേഖലാ ജീവനക്കാരുടെ ബോണസ് മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു.

അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ബോണസും ഉത്സവബത്തയും പിന്നീടു പ്രഖ്യാപിക്കും. ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് ഇനത്തിൽ തുക നൽകുന്ന കാര്യത്തിൽ സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭയിൽ എത്താതിരുന്നത്. ഒന്നുകിൽ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയ ശേഷം അടുത്ത മന്ത്രിസഭായോഗത്തിൽ വച്ച് അനുമതി തേടും. അല്ലെങ്കിൽ അടുത്ത മന്ത്രിസഭയിൽ കൊണ്ടുവരും.


മുൻവർഷത്തെ പ്രവർത്തനലാഭത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം ആനുകൂല്യങ്ങൾ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) ലാഭവർധനവിന് ആനുപാതികമായി മുൻ വർഷത്തെ തുകയെക്കാൾ രണ്ടു മുതൽ എട്ടു ശതമാനം വരെ അധികം നൽകുന്നത് പരിഗണിക്കാനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.