അജിത്കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇതു തള്ളുകയായിരുന്നു. അന്വേഷണസംഘത്തിലുള്ളവരെല്ലാം സർക്കാരിന്റെ വിശ്വസ്തരും എഡിജിപി എം.ആർ. അജിത്കുമാറുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്.
അന്വേഷണവിധേയനാകുന്ന ഉദ്യോഗസ്ഥനേക്കാൾ ഉയർന്ന റാങ്കിലുള്ളയാൾ ആണു സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അന്വേഷണം നടത്താറുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ രൂപവത്കരിച്ച അന്വേഷണസംഘത്തിന് നീതിപൂർവമായും നിഷ്പക്ഷമായും അന്വേഷണം നടത്താൻ സാധിക്കില്ലെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. അന്വേഷണം വെറും പ്രഹസനമാകുമെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.
എഡിജിപിക്കെതിരേയും സഹപ്രവർത്തകരായ എസ്പിമാർക്കെതിരേയും മോശം പരാമർശം നടത്തിയ എസ്പി സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടില്ലെന്നുള്ളതും പ്രധാനമാണ്. സുജിത്ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു മാറ്റുക മാത്രമാണു ചെയ്തിട്ടുള്ളത്.