അജിത്കുമാറിനെതിരായ ആരോപണം അന്വേഷിക്കുന്നത് കീഴുദ്യോഗസ്ഥർ
അജിത്കുമാറിനെതിരായ ആരോപണം  അന്വേഷിക്കുന്നത് കീഴുദ്യോഗസ്ഥർ
Wednesday, September 4, 2024 2:34 AM IST
തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച സംഘത്തിലുള്ളവരെല്ലാം അജിത്കുമാറിന്‍റെ കീഴുദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം രാത്രിയാണു സംസ്ഥാന പോലീസ് മേധാവിയുടെ കീഴിൽ നാലു പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിച്ചത്.

സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിനു പുറമേ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി എ. ഷാനവാസ്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്. ഡിജിപിക്കു പുറമേയുള്ള ഉദ്യോഗസ്ഥരെല്ലാം ഐജി, ഡിഐജി, എസ്പി റാങ്കിലുള്ളവരാണ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരേ അന്വേഷണം നടത്തേണ്ടത് ക്രമസമാധാനചുമതലയുള്ള ഐജി റാങ്കുകാരായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറും തൃശൂർ റേഞ്ച് റേഞ്ച് ഡിഐജി തോംസണ്‍ ജോസുമാണ്. മറ്റ് ഉദ്യോഗസ്ഥരെല്ലാം എസ്പി റാങ്കിലുള്ളവരുമാണ്.

ഈ സംഘത്തിൽ അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല മാത്രമാണു സംസ്ഥാന പോലീസ് മേധാവിക്കുള്ളത്. സാധാരണയായി ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷണം നടത്തുന്ന രീതി കേരള പോലീസിലില്ല.


അജിത്കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇതു തള്ളുകയായിരുന്നു. അന്വേഷണസംഘത്തിലുള്ളവരെല്ലാം സർക്കാരിന്‍റെ വിശ്വസ്തരും എഡിജിപി എം.ആർ. അജിത്കുമാറുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്.

അന്വേഷണവിധേയനാകുന്ന ഉദ്യോഗസ്ഥനേക്കാൾ ഉയർന്ന റാങ്കിലുള്ളയാൾ ആണു സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അന്വേഷണം നടത്താറുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ രൂപവത്കരിച്ച അന്വേഷണസംഘത്തിന് നീതിപൂർവമായും നിഷ്പക്ഷമായും അന്വേഷണം നടത്താൻ സാധിക്കില്ലെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. അന്വേഷണം വെറും പ്രഹസനമാകുമെന്നാണു പ്രതിപക്ഷത്തിന്‍റെ നിലപാട്.

എഡിജിപിക്കെതിരേയും സഹപ്രവർത്തകരായ എസ്പിമാർക്കെതിരേയും മോശം പരാമർശം നടത്തിയ എസ്പി സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടില്ലെന്നുള്ളതും പ്രധാനമാണ്. സുജിത്ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു മാറ്റുക മാത്രമാണു ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.