ഉപ്പു തിന്നവർ വെള്ളം കുടിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ല: മന്ത്രി റിയാസ്
ഉപ്പു തിന്നവർ വെള്ളം കുടിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ല: മന്ത്രി റിയാസ്
Wednesday, September 4, 2024 2:34 AM IST
കണ്ണൂർ: ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും തെറ്റുകളോട് ഒരുതരത്തിലുമുള്ള ഒത്തുതീർപ്പുകളുമില്ലെന്നും മന്ത്രി റിയാസ്. സംസ്ഥാനത്ത് പോലീസ് സംവിധാനം ഒന്നടങ്കം മോശമാണെന്ന അഭിപ്രായം ആർക്കുമില്ല.

സേനയിലെ പുഴുക്കുത്തുകളെ സർക്കാർ വച്ചുപൊറുപ്പിക്കില്ല. പോലീസിനെതിരേ ഉയർന്ന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം പാർട്ടി സെക്രട്ടറിയും നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ പോലീസിന്‍റെ അവസ്ഥയെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ പോലീസ് ജനകീയ പോലീസ് സംവിധാനത്തിലേക്കു മാറ്റപ്പെട്ടു.


സംസ്ഥാനത്ത് വർഗീയകലാപങ്ങളില്ലാതാക്കുന്നതിൽ പോലീസ് നല്ല പങ്കാണു വഹിച്ചത്. വയനാട് ദുരന്തമേഖലയിൽ പോലീസിന്‍റെ പ്രശംസനീയ പ്രവർത്തനം ലോകം കണ്ടതാണ്. ഇത്തരം കാര്യങ്ങളൊക്കെ മുന്നിലുണ്ടെങ്കിലും തെറ്റുകൾ ചെയ്യുന്നവരോട് സന്ധി ചെയ്യുന്ന സർക്കാരല്ല. കുറ്റക്കാരെ സർക്കാർ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.