ആരോപണവിധേയരെ നിലനിര്‍ത്തിയുള്ള അന്വേഷണം പ്രഹസനം: വി.ഡി. സതീശന്‍
ആരോപണവിധേയരെ നിലനിര്‍ത്തിയുള്ള അന്വേഷണം പ്രഹസനം: വി.ഡി. സതീശന്‍
Wednesday, September 4, 2024 2:34 AM IST
കൊച്ചി: ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും നിലനിര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിനെതിരേ ഉണ്ടായിട്ടും ആരോപണവിധേയരെ നിലനിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കുന്നതു കേട്ടുകേള്‍വിപോലുമില്ല.

എഡിജിപിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജൂണിയര്‍ ഉദ്യോഗസ്ഥരാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്. എസ്പിക്കെതിരേ അരോപണമുണ്ടായാല്‍ എസ്‌ഐ ആണോ അന്വേഷിക്കുന്നത്.


ആരോപണ വിധേയരായ ഉപജാപകസംഘത്തെ മുഖ്യമന്ത്രിക്കു ഭയമാണ്. പോലീസിനെ ഇതുപോലെ നാണം കെടുത്തിയ കാലമുണ്ടായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതാണ്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.