മന്ത്രിസ്ഥാനത്തുനിന്നു മാറുന്നത് സ്വപ്നത്തിൽ പോലും ഇല്ലെന്ന് ശശീന്ദ്രൻ
മന്ത്രിസ്ഥാനത്തുനിന്നു മാറുന്നത് സ്വപ്നത്തിൽ പോലും ഇല്ലെന്ന് ശശീന്ദ്രൻ
Wednesday, September 4, 2024 2:34 AM IST
കോഴിക്കോട്: മന്ത്രിസ്ഥാനത്തുനിന്നു മാറുന്ന കാര്യം താൻ സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ലെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ.

മന്ത്രിസ്ഥാനംമാറുന്നതു സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഇല്ലാത്ത പ്രശ്നമുണ്ടെന്നു പറയുന്ന വാർത്തയോടു പ്രതികരിക്കേണ്ട കാര്യമില്ല. താനോ പാർട്ടിയോ ആലോചിക്കാത്ത കാര്യങ്ങളാണു പറയുന്നതെന്നും എ.കെ. ശശീന്ദ്രൻ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻസിപിയിൽ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശശീന്ദ്രൻ തള്ളി. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന ജില്ലാ പ്രസിഡന്‍റുമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നുവെന്ന് അഭ്യൂഹമുയർന്നുവെങ്കിലും അതെല്ലാം മന്ത്രി നിഷേധിച്ചു.


അതിനിടെ, ഭൂരിപക്ഷം ജില്ല പ്രസിഡന്‍റുമാരും സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയും തോമസ് കെ. തോമസ് മന്ത്രിയാകുന്നതിനെ അനുകൂലിച്ചതായാണു പാർട്ടിക്കുള്ളിൽനിന്നു ലഭിക്കുന്ന വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.