മുന്നേറ്റം സിനിമയിൽ താനാണു മമ്മൂട്ടിയെ നായകനാക്കിയത്. സിനിമയിൽ രതീഷിനെയായിരുന്നു നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രതീഷിനെ വില്ലനാക്കി മമ്മൂട്ടിയെ നായകനാക്കിയതു താനാണെന്നും അന്നുകണ്ട വിനയാന്വിതനായ മമ്മൂട്ടിയെ പിന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും ശ്രീകുമാരൻ തന്പി പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമാണ് ഇപ്പോൾ പീഡനപരാതിയുമായി വന്നിരിക്കുന്നത്. മുതിർന്ന ഒരു നടിയും പരാതിയുമായി വന്നിട്ടില്ല. ജൂണിയർ ആർട്ടിസ്റ്റുകൾ എന്തിനാണു നടന്മാർ വിളിക്കുന്പോൾ അവർ താമസിക്കുന്നിടത്തു പോകുന്നത്? അവർ ചെല്ലേണ്ടതു സിനിമാസെറ്റിലാണ്. അതുകൊണ്ടു പീഡനത്തെ താൻ ന്യായീകരിക്കുകയല്ലെന്നും തന്പി പറഞ്ഞു.
മറ്റു തെന്നിന്ത്യൻ ഭാഷകളിൽ വലിയ പീഡനങ്ങൾ നടക്കുന്നുണ്ട്. താരതമ്യേന കുറവ് മലയാളത്തിലാണ്. ചെറിയ ആരോപണങ്ങളുടെ പേരിൽ മലയാള സിനിമയെ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പുറത്തുവിടണം. ഇങ്ങനെയൊരു കമ്മീഷനെ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ, കഴിഞ്ഞ നാലുവർഷം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നതു തെറ്റാണെന്നും ശ്രീകുമാരൻ തന്പി വ്യക്തമാക്കി. മുകേഷ് രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.