സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി
സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി
Wednesday, September 4, 2024 1:23 AM IST
കൊച്ചി: ലൈംഗികപീഡന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. അറസ്റ്റ് തടയണമെന്ന സിദ്ദിഖിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. ഹര്‍ജി ഈ മാസം 13ന് വീണ്ടും പരിഗണിക്കാന്‍ ജസ്റ്റീസ് സി.എസ്. ഡയസ് മാറ്റി.

ഇതേ നടി തനിക്കെതിരേ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോപണമുന്നയിച്ചപ്പോള്‍ ബലാത്സംഗം സംബന്ധിച്ച ആരോപണം ഉണ്ടായിരുന്നില്ലെന്നാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സിദ്ദിഖ് പറയുന്നത്.


തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് 2016ല്‍ നടിയെ സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ 2019 മുതല്‍ ഈ സ്ത്രീ തനിക്കെതിരേ പരാതിയുമായി രംഗത്തുണ്ടെന്നും അന്നൊന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭയവും മാനസികാഘാതവും മൂലമാണ് നടി പരാതി നല്‍കാന്‍ വൈകിയതെന്ന വാദം വിശ്വസനീയമല്ല. അതിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ഇവര്‍ സജീവമായിരുന്നെന്നും ഹര്‍ജിയില്‍ പറുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.