നിര്‍മാണത്തൊഴിലാളികള്‍ക്ക് പെന്‍ഷനില്ലാതെ ഓണം!
നിര്‍മാണത്തൊഴിലാളികള്‍ക്ക് പെന്‍ഷനില്ലാതെ ഓണം!
Wednesday, September 4, 2024 1:13 AM IST
സിജോ പൈനാടത്ത്

കൊച്ചി: കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍നിന്നുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നിരാശയുടെ രണ്ടാം ഓണത്തിലേക്ക്. ഒരു വര്‍ഷം പിന്നിട്ട പെന്‍ഷന്‍ കുടിശികയില്‍ ഏതാനും മാസത്തേതെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ കിട്ടിയില്ലെങ്കില്‍, ഇക്കുറിയും ഇവര്‍ക്ക് ഓണാഘോഷമുണ്ടാവില്ല.

കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്‌ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിലവില്‍ 13 മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണനാളുകളിലേതുള്‍പ്പടെയുള്ള പെന്‍ഷന്‍ ഇനിയും കിട്ടിയിട്ടില്ല.

ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് അപകടമരണ ധനസഹായം ഉള്‍പ്പടെയുള്ള ആനുകൂല്യ വിതരണത്തിലും കുടിശിക പെരുകിയിട്ടുണ്ട്.

നിലവില്‍ 20,23,402 തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇതില്‍ 3,24,580 പേര്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. പ്രതിമാസം 1600 രൂപ വീതമാണ് ഇവര്‍ക്കു നല്‍കേണ്ടത്. 13 മാസത്തെ പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ 806 കോടി രൂപ ആവശ്യമുണ്ടെന്ന് കണ്‍സ്ട്രക്‌ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു.


അംഗങ്ങളായ തൊഴിലാളികളില്‍, വിവാഹം, പ്രസവം, മരണാനന്തര സഹായം, അപകടമരണം, സാന്ത്വന ധനസഹായം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ അപേക്ഷ നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. 52.63 കോടി രൂപയാണു പെന്‍ഷനു പുറമേയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കുടിശികയുള്ളത്.

കാശില്ല, സെസ് പോരാ!

ഖജനാവില്‍ പണമില്ലെന്നതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന സെസില്‍നിന്നാണു പെന്‍ഷനു തുക കണ്ടെത്തുന്നത്.

കുടിശിക പൂര്‍ണമായും വിതരണം ചെയ്യാനായില്ലെങ്കിലും ഓണത്തിനു മുമ്പ് ഒരു ഗുണഭോക്താവിനു 10,000 രൂപ വീതമെങ്കിലും കിട്ടുന്ന വിധത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ സെസിലൂടെ ലഭിക്കുന്ന വരുമാനം അപര്യാപ്തമാണെന്നതും പ്രതിസന്ധിയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.