സിമി റോസ് ബെൽ ജോണിന്റെ പ്രവൃത്തി ഗുരുതര അച്ചടക്കലംഘനമാണെന്നു പ്രഥമ ദൃഷ്ട്യാ പാർട്ടിക്കു ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണു വിശദീകരണം. കോണ്ഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എംപി എന്നിവരാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.