ഉള്ളുതുറക്കാൻ ഇപി; ആത്മകഥ ഉടൻ പുറത്തിറക്കുമെന്ന് ജയരാജൻ
ഉള്ളുതുറക്കാൻ ഇപി; ആത്മകഥ ഉടൻ പുറത്തിറക്കുമെന്ന്  ജയരാജൻ
Monday, September 2, 2024 4:05 AM IST
കണ്ണൂർ: തന്‍റെ രാഷ്‌ട്രീയജീവിതവും ഇത്രയും നാളും കടന്നുവന്ന വഴികളും നേരിട്ട വിവാദങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്ന് എൽഡിഎഫ് സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്‌ട്രീയ ജീവിതവും വിവാദങ്ങളുമെല്ലാം തുറന്നെഴുതിയേക്കുമെന്നാണു സൂചന.

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി. ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ തനിക്കു പറയാനുള്ളതു തുറന്നടിക്കാറുള്ള ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലും പൂർണ സംയമനം പാലിച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്.

സിപിഎമ്മിന്‍റെ കണ്ണൂരിലെ ജയരാജൻമാരിൽ പ്രമുഖനായ ഇ.പി. ജയരാജൻ ആറു പതിറ്റാണ്ട് നീണ്ട തന്‍റെ പാർട്ടിജീവിതം ആത്മകഥയിലൂടെ എഴുതുന്പോൾ പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞേക്കുമെന്നാണു കരുതുന്നത്. പലപ്പോഴായി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇ.പിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടകളുടെ കഥകളും ആത്മകഥയിൽ ഉണ്ടായേക്കും.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ യഥാർഥ വിവരങ്ങൾ, റിസോർട്ടുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽനിന്നുണ്ടായ വേട്ടയാടൽ, പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കിയ നീക്കങ്ങൾ, ഇവയ്ക്കു പിന്നിൽ പ്രവർത്തിച്ചവർ എന്നിവയെല്ലാം ആത്മകഥയിലുണ്ടായാൽ സിപിഎം കടുത്ത പ്രതിരോധത്തിലാകും.


ഇപിക്കെതിരായ നടപടി ആശ്ചര‍്യപ്പെടുത്തുന്നു: ജാവദേക്കർ

ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിന് ഒരു കാരണമായി തന്നെ കണ്ടു എന്നതാണെന്ന സിപിഎം വെളിപ്പെടുത്തൽ ആശ്ചര‍്യപ്പെടുത്തുന്നതാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. ഇടതുമുന്നണിയുടെ ഏകാധിപത‍്യ മനസ്ഥിതിയും തൊട്ടുകൂടായ്മാ മനോഭാവവും അസഹിഷ്ണുതയുമാണ് ഇവിടെ പ്രകടമാകുന്നതെന്നും ജാവദേക്കർ സമൂഹമാധ‍്യമമായ എക്സിൽ പ്രതികരിച്ചു.

ഇ.പി. ജയരാജനെ പിണറായി ബലിയാടാക്കി: കെ. സുധാകരന്‍

ആലുവ: ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി രഹസ്യചര്‍ച്ച നടത്തിയത് പിണറായി വിജയനുവേണ്ടിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. എന്നാൽ, പിടിക്കപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ കൈയൊഴിഞ്ഞെന്നും സ്വന്തം തടി രക്ഷിക്കാന്‍ ആരെയും കുരുതി കൊടുക്കുന്ന പിണറായി കേരളത്തിനു ശാപമാണെന്നും സുധാകരൻ പറഞ്ഞു.

പി.വി. അന്‍വര്‍ എംഎല്‍എ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സ്വര്‍ണക്കടത്ത്, കരിമണല്‍ ഖനനം, മാസപ്പടി എന്നിവയിലൂടെ കോടികളുടെ അഴിമതിയാണ് പിണറായി വിജയന്‍ നടത്തികൊണ്ടിരിക്കുന്നത്. മകളുടെ പേരില്‍ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.