മുതിര്‍ന്ന സ്ത്രീകള്‍ക്കുപോലും രക്ഷയില്ല
മുതിര്‍ന്ന സ്ത്രീകള്‍ക്കുപോലും  രക്ഷയില്ല
Monday, September 2, 2024 4:05 AM IST
കൊച്ചി: സിനിമാ മേഖലയില്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറഞ്ഞ് കൂടുതല്‍ നടിമാര്‍. മലയാളസിനിമയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കുപോലും രക്ഷയില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. “മലയാളി സംവിധായകന്‍റെ തമിഴ് സിനിമയുടെ ലൊക്കേഷനില്‍നിന്നു മോശം അനുഭവമുണ്ടായി. കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാന്‍ എന്നെ കാണണം എന്നു പറഞ്ഞ് സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു.

എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ കണ്ടിട്ട് പോകാമെന്ന് ഞാന്‍ തിരിച്ച് മെസേജ് അയച്ചു. അയാള്‍ക്ക് കഥാപാത്രത്തെക്കുറിച്ച് വിശദമായി എന്നോട് സംസാരിക്കണമെന്നും ഹോട്ടലില്‍ സ്റ്റേ ചെയ്യണമെന്നും പറഞ്ഞു. അതുപറ്റില്ലെന്ന് അപ്പോള്‍ത്തന്നെ സംവിധായകനെ അറിയിച്ചു. അതോടെ എന്‍റെ റോളും പോയി’’-ലക്ഷ്മി വെളിപ്പെടുത്തി.

മലയാള സിനിമയില്‍നിന്നു ദുരനുഭവം നേരിട്ടെന്ന് നടി കസ്തൂരി പറഞ്ഞു. “ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍നിന്നു ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ടു ദിവസത്തിനുശേഷം ഷൂട്ടിംഗ് സെറ്റില്‍നിന്നു താന്‍ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യര്‍ എല്ലായിടത്തുമുണ്ട്. എനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ല’’- കസ്തൂരി പറഞ്ഞു.

“മോഹന്‍ലാലും സുരേഷ് ഗോപിയും എന്തിനാണു ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്. സുരേഷ് ഗോപി ചോദ്യങ്ങളോടു ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നല്‍കണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എസ്ഥാനം രാജിവയ്ക്കുകയാണുവേണ്ടത്. എന്‍റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്നു പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണ്’’- കസ്തൂരി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണെന്നും അവര്‍ കൂട്ടിച്ചേർത്തു.


ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്‍റ് ചോദിച്ചു: ചാര്‍മിള

കൊച്ചി: സംവിധായകന്‍ ഹരിഹരനെതിരേ ഗുരുതര ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്‍റിനു തയാറാണോയെന്നു ചോദിച്ചു. വഴങ്ങാന്‍ തയാറല്ലെന്നു പറഞ്ഞതോടെ ഒരു സിനിമയില്‍നിന്നുതന്നെ അദ്ദേഹം ഒഴിവാക്കിയെന്നും ചാര്‍മിള ആരോപിച്ചു. മലയാളസിനിമയിലെ സംവിധായകരും നടന്മാരും നിര്‍മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

“അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്‍റെ സെറ്റില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമം നടന്നു. നിര്‍മാതാവും പ്രൊഡക്‌ഷന്‍ മാനേജരും ചേര്‍ന്നാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്‍റെയും അസിസ്റ്റന്‍റിന്‍റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്‍റിനെ മര്‍ദിച്ചു. റിസപ്ഷനിസ്റ്റും പീഡനശ്രമത്തിനു കൂട്ടുനിന്നു. മുറിയില്‍നിന്ന് ഇറങ്ങിയോടിയാണു പീഡനശ്രമത്തില്‍നിന്നു രക്ഷപ്പെട്ടത്. ഇറങ്ങിയോടിയ എന്നെ രക്ഷിച്ചത് ഹോട്ടലിനു പുറത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ്.

അടുത്ത കാലത്ത് ഇല്ലാത്ത ഷൂട്ടിനു ബുക്ക് ചെയ്തും അഡ്ജസ്റ്റ്‌മെന്‍റ് ആവശ്യപ്പെട്ടു. ദുരനുഭവങ്ങള്‍ കൂടുതല്‍ മലയാള സിനിമയിലായിരുന്നു.
വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ കുറഞ്ഞു. തന്‍റെ പല സുഹൃത്തുക്കളും പെട്ടുപോയിട്ടുണ്ട്.
ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയുന്നില്ല. എനിക്ക് മകനുണ്ട്. അതിനാല്‍ മറ്റു നടപടികളിലേക്കു കടക്കുന്നില്ല” ചാര്‍മിള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.