‘കനവ്’ ബേബി വയനാട് കണ്ട് അന്തംവിട്ട പേരാവൂരുകാരൻ
‘കനവ്’ ബേബി വയനാട് കണ്ട് അന്തംവിട്ട പേരാവൂരുകാരൻ
Monday, September 2, 2024 4:05 AM IST
സിജി ഉലഹന്നാൻ
പേരാവൂർ (കണ്ണൂർ): എഴുത്തുജീവിതത്തിന്‍റെ ഭൂമിക വയനാടായിരുന്നെങ്കിലും കെ.ജെ. ബേബിയുടെ ജനനവും ബാല്യകൗമാരവും പേരാവൂർ തൊണ്ടിയിലെ മാവടിയിലായിരുന്നു. ജന്മനാടിന്‍റെ മണവും സ്നേഹവും സൗഹൃദവുമൊക്കെ എക്കാലവും അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കൃതിയിലെ ജീവചരിത്രക്കുറിപ്പിൽ ജന്മനാടിന്‍റെ പേര് തെറ്റായിട്ടായിരുന്നു പ്രസാധകർ രേഖപ്പെടുത്തിയിരുന്നത്. ഇനിയുള്ള പതിപ്പുകളിൽ ജീവചരിത്രക്കുറിപ്പേ വേണ്ടെന്ന നിലപാട് എടുത്താണ് അദ്ദേഹം പ്രസാധകനെ പ്രതിഷേധം അറിയിച്ചത്. അതുകൊണ്ടു തന്നെ ആ കൃതിയുടെ തുടർന്നുള്ള പതിപ്പുകളിൽ രചയിതാവിന്‍റെ പേര് മാത്രമേയുള്ളൂ. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് ജന്മനാടായ മാവടി.

1929ൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് പേരാവൂർ തൊണ്ടിയിൽ മാവടിയിലേക്കു കുടിയേറിയ കൊച്ചുപൂവത്തുംമൂട്ടിൽ കുടുംബത്തിലെ ജോസഫ് (കുഞ്ഞപ്പൻ )-ത്രേസ്യ ദമ്പതികളുടെ മകനായിട്ടാണ് ബേബിയുടെ ജനനം. വട്ടംതൊട്ടിയിൽ കുടുംബാംഗമാണ് അമ്മ. നാലാം വയസിൽ അദ്ദേഹത്തിനു പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മയാണ് വളർത്തിയത്. അമ്മതന്നെയായിരുന്നു അദ്ദേഹത്തിന്‍റെ കരുത്ത്. അഞ്ചാം വയസിൽ മാവടിയിലെ പണിക്കരാശാന്‍റെ കളരിയിൽ ചേർന്നു. അവിടുത്തെ മണലെഴുത്തും ഓലയിലെഴുത്തുമൊക്കെ അവസാനം വരെ മനസിൽ സൂക്ഷിച്ചു.

തുടർന്നുള്ള പഠനം തൊണ്ടിയിൽ സെന്‍റ് ജോൺസ് യുപി സ്കൂളിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. സാഹിത്യ സമാജത്തിന് പാട്ടുപാടാൻ ബേബിയുടെ സംഗീതവാസന തിരിച്ചറിഞ്ഞ ക്ലാസ് ടീച്ചർ ഗോവിന്ദൻ മാസ്റ്റർ നിർബന്ധിച്ചു പാടിക്കുകയായിരുന്നു. ബേബിയുടെ മനസിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന രൂപമായിരുന്നു ഗോവിന്ദൻ മാഷ്. അപ്പനില്ലാത്ത തനിക്ക് പിതാവിന്‍റെ സ്നേഹം മാഷ് പകർന്നതായി പറയുമായിരുന്നു.

നല്ല ഈണത്തിൽ കവിതകൾ ചൊല്ലിയിരുന്ന മലയാളം അധ്യാപിക സിസ്റ്റർ ഡോയൽ ആയിരുന്നു ബേബിയുടെ മറ്റൊരു പ്രചോദനം. മേരി ജോൺ തോട്ടത്തിന്‍റെയൊക്കെ കവിതകൾ സിസ്റ്റർ പാടുന്നത് ഹൃദയത്തിൽ തൊട്ടു. പാട്ടുപാടുന്നതുകൊണ്ട് ആറാം ക്ലാസിൽ തൊണ്ടിയിൽ പള്ളിയിലെ അൾത്താര ബാലനുമായി. അക്കാലത്താണ് ഫാ. ഏബ്രഹാം പൊരുന്നോലിൽ ഇടവകയിൽ കൊച്ചച്ചനായി എത്തുന്നത്.

അച്ചൻ വലിയ മാറ്റമാണ് ഇടവകയിൽ ഉണ്ടാക്കിയത്. കുട്ടികൾക്കും യുവജനങ്ങൾക്കും ആവേശമായിരുന്നു അദ്ദേഹമെന്ന് ബേബി ഓർമിച്ചിരുന്നു. വലിയ വായനക്കാരനായിരുന്നു അച്ചൻ. പുസ്തകങ്ങളൊക്കെ താൻ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു. അദ്ദേഹം തന്നിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. കോവിഡ് കാലത്ത് എഴുതിയ ‘പ്രിയപ്പെട്ട ലൂയീസിന്’ എന്ന തിരക്കഥയിലെ വൈദികന് അച്ചന്‍റെ പേര് നൽകിയാണ് ബേബി നന്ദിയർപ്പിച്ചത്.

അക്കാലത്തെ പ്രശസ്തമായ ഗിരിദീപം മാസികയുടെ എഡിറ്ററായാണ് അച്ചൻ പേരാവൂരിൽനിന്നു പോകുന്നത്. അതുകൊണ്ടു തന്നെ അതിലെ കഥകളും കവിതകളുമൊക്കെ ബേബി ആവേശത്തോടെ വായിച്ചു. ഒമ്പതാം ക്ലാസിൽ പേരാവൂർ സെന്‍റ് ജോസഫ് സ്കൂളിൽ ചേർന്നു. വോളി താരം ജിമ്മി ജോർജ് സഹപാഠിയായിരുന്നു. വായന ഗൗരവമായി എടുക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ്. മുരിങ്ങോടിയിലായിരുന്നു അക്കാലത്ത് കൊള്ളാവുന്ന ഒരു ലൈബ്രറിയുള്ളത്. തൊണ്ടിയിൽ ടൈപ്പ് റൈറ്റിംഗ് ക്ലാസ് നടത്തിയിരുന്ന ഓടക്കൽ കുര്യാച്ചൻ ചേട്ടനും താനും അവിടെവരെ നടന്നുപോയി പുസ്തകം എടുക്കുമായിരുന്നു. ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങിയ വായന അങ്ങനെ വ്യത്യസ്തമായ അനുഭവമായി വളർന്ന് തകഴി, കേശവദേവ്, അയ്യനേത്ത് എന്നിവരിലെത്തി. തന്‍റെ മനസിൽ കഥകൾ നിറച്ചവരിൽ ചിറ്റപ്പൻ കുഞ്ഞാക്കോയെയും കൈവേല പഠിപ്പിച്ചിരുന്ന തുരുത്തിപ്പള്ളി തോമസ് മാഷിനെയും മറക്കാനാകില്ലെന്ന് ബേബി പറയുമായിരുന്നു.

പത്താം ക്ലാസ് പഠനത്തിനുശേഷം ബോംബെയിൽ ഐടിഐ പഠനത്തിനു ചേർന്നു. അക്കാലത്താണ് കുടുംബം വയനാട്ടിലേക്ക് പോകുന്നത്. ഒരാഴ്ചത്തെ അവധിക്ക് ബോംബെയിൽനിന്നു നാട്ടിലെത്തിയ ബേബി പിന്നെ തിരിച്ചുപോയില്ല. വയനാട് കണ്ടതോടെ താൻ അന്തംവിട്ടുപോയെന്ന് ബേബി പറയുമായിരുന്നു.

കുടിയേറ്റക്കാരുടെ ജീവിതം ആവിഷ്കരിച്ച ‘ബസ്പുർക്കാന’ എന്ന നോവലിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു ബേബി. അതിന്‍റെ വായനയ്ക്കിടയിലാണ് അദ്ദേഹം വില്യം ലോഗന്‍റെ ഭാര്യയെ കേന്ദ്ര കഥാപാത്രമാക്കി ‘ഗുഡ്ബൈ മലബാർ’ എന്ന നോവൽ രചിക്കുന്നത്.

മലബാർ മാന്വൽ ആസ്പദമാക്കി ‘കുഞ്ഞുമായിൻ എന്തായിരിക്കും പറഞ്ഞത്’ എന്ന ഏകപാത്ര നാടകവുമൊരുക്കി. കെ.ജെ. ബേബി തന്നെയായിരുന്നു അരങ്ങിൽ. കോവിഡനന്തരം കേരളത്തിലെമ്പാടും ഈ നാടകവുമായി സഞ്ചരിച്ചു.


ഇതിനിടെ ഒരു തിരക്കഥയും പൂർത്തിയാക്കി. 19 വയസിനപ്പുറം ജീവിച്ചത് വയനാട്ടിലാണെങ്കിലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിൽ ജന്മനാടിന്‍റെ ഗന്ധമുണ്ട്. ബസ്പുർക്കാനയിലെ ഫിഡിലിസ്റ്റ് ദേവസ്യ ചേട്ടനൊക്കെ ഉദാഹരണം.

പൊതുവഴിയിൽനിന്നു മാറിനടന്ന പ്രതിഭാധനൻ

കൽപ്പറ്റ: ജീവിതത്തിന്‍റെ പൊതുവഴിയിൽനിന്നു മാറിനടന്ന പ്രതിഭാധനനാണു കെ.ജെ. ബേബി എന്ന ‘കനവ് ബേബി’. അടുത്തറിയാവുന്നവരെയെല്ലാം നൊന്പരപ്പെടുത്തുന്നതായി എഴുപതാം വയസിലെ അദ്ദേഹത്തിന്‍റെ വിയോഗം. ജീവിതകാലത്ത് ഇടപെട്ട മേഖലകളിലെല്ലാം മായാത്ത അടയാളം പതിച്ച കലാകാരനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യകാരനും മനുഷ്യസ്നേഹിയുമായിരുന്നു ബേബി. വിദ്യാഭ്യാസത്തിൽ തനതു കാഴ്ചപ്പാടുകളാണ് അദ്ദേഹം പുലർത്തിയത്.

വിദ്യാഭ്യാസം പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമാകണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. ഇതാണു മൂന്നു പതിറ്റാണ്ടുമുൻപ് നടവയലിനു സമീപം ചീങ്ങോട് ഗ്രാമത്തിൽ പരന്പരാഗത രീതികളിൽനിന്നു വ്യതിചലിച്ച് ‘കനവ്’ എന്ന പേരിൽ ഗുരുകുല സന്പ്രദായത്തിൽ വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തിനു പ്രചോദനമായത്. സംഭാവനയായി ലഭിച്ച ആറേക്കർ മണ്ണിൽ കോളജ് അധ്യാപികയായ ജീവിതസഖി ഷേർലിയുടെയും പ്രോത്സാഹനത്തിലാണ് ‘കനവ്’ വളർന്നതും കനൽപോലെ ജ്വലിച്ചതും. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ-സാംസ്കാരിക-തൊഴിൽ ഉന്നമനമാണ് കനവിലൂടെ ബേബി-ഷേർലി ദന്പതികൾ ഉന്നമിട്ടത്.

വർഷങ്ങൾ നീണ്ട അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിലുടെ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള അനേകം കുട്ടികള ുടെ കണ്ണുതുറപ്പിക്കാൻ ‘കനവി’നു കഴിഞ്ഞു. നിരവധി ബഹുമുഖ പ്രതിഭകളെയാണ് ചിട്ടയായ ശിക്ഷണത്തിലൂടെ ബേബി വാർത്തെടുത്തത്. 2006ലാണു ബേബി ‘കനവ്’ പ്രവർത്തനങ്ങളിൽനിന്നു പിൻമാറിയത്. സ്ഥാപനത്തിന്‍റെ അമരം മുതിർന്ന പഠിതാക്കളെ ഏൽപ്പിച്ചായിരുന്നു പിന്മാറ്റം. 24 അംഗ ട്രസ്റ്റ് ‘കനവിനെ’ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.
രാഷ്‌ട്രീയത്തിൽ തീവ്ര ഇടതുപക്ഷ നിലപാട് സൂക്ഷിച്ചിരുന്ന ബേബി സാംസ്കാരിക വേദി പ്രവർത്തകനായിരുന്നു. സ്വന്തം രാഷ്‌ട്രീയ നിലപാടിന്‍റെയും അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യത്തിന്‍റെയും പകർന്നാട്ടമാണ് നാട്ടുഗദ്ദിക എന്ന നാടകത്തിന്‍റെ രചനയിലൂടെയും തെരുവോര അവതരണങ്ങളിലുടെയും അദ്ദേഹം നിർവഹിച്ചത്. ഭരണകൂടത്തിന്‍റെ എതിർപ്പും ഭീഷണിയും അവഗണിച്ചാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാട്ടുഗദ്ദിക ജനങ്ങളുമായി സംവദിച്ചത്. വയനാട് സാംസ്കാരിക വേദി 1981 മേയ് 22ന് കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കുന്പോഴാണ് ബേബി ഉൾപ്പെടെ 18 നാടകപ്രവർത്തകർ അറസ്റ്റിലായത്.

എഴുത്തുകാരൻ എന്ന നിലയിൽ ബേബിയുടെ സർഗശേഷിക്കും ദുർബല ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും അടിവരയിടുന്നതാണ് മാവേലിമന്‍റം എന്ന നോവൽ. അടിമത്തത്തിന്‍റെ ചങ്ങലയിൽ ബന്ധിതരായി ചൂഷണവും പീഡനവും നേരിടുന്ന ഗോത്രസമൂഹത്തിന്‍റെ ജീവിതം തുറന്നുകാട്ടുന്നതായിരുന്നു കേരളത്തിനകത്തും പുറത്തും സാഹിത്യലോകം ചർച്ച ചെയ്ത മാവേലിമന്‍റം. ഈ രചനയിലൂടെയാണ് 1994ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും മുട്ടത്തുവർക്കി അവാർഡും അദ്ദേഹത്തിനു ലഭിച്ചത്. നാട്ടുഗദ്ദികയിലൂടെ ഭാരത് ഭവൻ പുരസ്കാരവും ബേബി നേടിയിരുന്നു.

ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയും ബേബിയുടെ രചനകളാണ്. പ്രാക്തന ഗോത്രവർഗത്തിലെ കാട്ടുനായ്ക്കരുടെ ജീവിതം പ്രമേയമാക്കി 2003ൽ ഒരുക്കിയ ‘ഗുഡ’യിലൂടെ ചലച്ചിത്രലോകത്തും ബേബി സാന്നിധ്യം അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.