അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറിമാരായ പുനീത്കുമാർ, സുമൻബില്ല, ഷർമിള മേരി ജോസഫ്, ടിങ്കു ബിസ്വാൾ തുടങ്ങിയവരെയെല്ലാം സർക്കാർ പരിഗണിക്കുന്നുണ്ട്. കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ നിലവിൽ തെരഞ്ഞെടുപ്പു കമ്മീഷണറാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവു വന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകളാണ് നടക്കേണ്ടത്.
തെരഞ്ഞെടുപ്പു ചെലവുകൾക്ക് ആവശ്യമായി വരുന്ന 60.54 കോടി രൂപ അനുവദിച്ചു കൊണ്ടു ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്ന കാര്യം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പ് ചെലവുകൾക്കു പുറമേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെൻഡിംഗ് ബില്ലുകളും തുകയിൽനിന്ന് ചെലവഴിക്കണമെന്നു ധനവകുപ്പ് നിർദേശിച്ചിരുന്നു. ഒഴിവു വന്നാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം.