ഓണക്കാലമായതിനാൽ തിരക്ക് കൂടുന്നതുകൂടി പരിഗണിച്ച് പരിശോധനയിൽ വീഴ്ച വരുത്തരുതെന്നാണു കർശന നിർദേശം. വനിതാ ജീവനക്കാർക്കു പരിശോധന വേണ്ടന്നുള്ളതാണ് തീരുമാനം. എല്ലാ ഡിപ്പോകളിലും ബ്രത്തലൈസർ വാങ്ങുന്നതിന് ആദ്യ സമയത്തുതന്നെ മന്ത്രി ഗണേഷ്കുമാർ നിർദേശം നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മിക്ക ഡിപ്പോകളും ബ്രത്തലൈസർ വാങ്ങിയിരുന്നു. ബാക്കിയുള്ള ഡിപ്പോകൾ അടിയന്തരമായി വാങ്ങാനും നിർദേശം നല്കി. ഹോമിയോ മരുന്ന് കഴിക്കുന്നവരെ മെഷീൻ ചതിക്കുന്നതായും പറയുന്നു. പരിശോധന കർശനമാക്കിയതിൽ കെഎസ്ആർടിസിലെ യൂണിയനുകൾക്ക് എതിർപ്പുണ്ട്.