കെഎസ്ആർടിസിയിൽ ബ്രത്തലൈസർ പരിശോധന കർശനമാക്കുന്നു
കെഎസ്ആർടിസിയിൽ ബ്രത്തലൈസർ പരിശോധന കർശനമാക്കുന്നു
Monday, September 2, 2024 3:36 AM IST
ദീപു മറ്റപ്പള്ളി
കണ്ണൂർ: കെഎസ്ആർടിസിയിൽ ഡ്രൈവറും കണ്ടക്ടറും ബ്രത്തലൈസറിൽ ഊതിയിട്ടു ജോലി തുടങ്ങിയാൽ മതിയെന്ന നിയമം വീണ്ടും കർശനമാക്കുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ഈ പരിഷ്കാരം കൊണ്ടുവന്നതെങ്കിലും ജീവനക്കാരുടെ എതിർപ്പും കോതമംഗലത്ത് കണ്ടക്ടറെ ബ്രത്തലൈസറിൽ പരിശോധിച്ചപ്പോൾ മദ്യപിച്ചെന്ന വിവരം നല്കിയതും ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.

അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നു രക്തപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ പരിശോധനയിൽ മെല്ലെപ്പോക്ക് തുടരുകയായിരുന്നു. നിരവധി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിയിൽ എത്തുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണു പരിശോധന വീണ്ടും കർശനമാക്കാൻ തീരുമാനമായത്.


ഓണക്കാലമായതിനാൽ തിരക്ക് കൂടുന്നതുകൂടി പരിഗണിച്ച് പരിശോധനയിൽ വീഴ്ച വരുത്തരുതെന്നാണു കർശന നിർദേശം. വനിതാ ജീവനക്കാർക്കു പരിശോധന വേണ്ടന്നുള്ളതാണ് തീരുമാനം. എല്ലാ ഡിപ്പോകളിലും ബ്രത്തലൈസർ വാങ്ങുന്നതിന് ആദ്യ സമയത്തുതന്നെ മന്ത്രി ഗണേഷ്കുമാർ നിർദേശം നല്കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ മിക്ക ഡിപ്പോകളും ബ്രത്തലൈസർ വാങ്ങിയിരുന്നു. ബാക്കിയുള്ള ഡിപ്പോകൾ അടിയന്തരമായി വാങ്ങാനും നിർദേശം നല്കി. ഹോമിയോ മരുന്ന് കഴിക്കുന്നവരെ മെഷീൻ ചതിക്കുന്നതായും പറയുന്നു. പരിശോധന കർശനമാക്കിയതിൽ കെഎസ്ആർടിസിലെ യൂണിയനുകൾക്ക് എതിർപ്പുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.