പുലിപ്പേടിയിൽ നടുങ്ങി മുളിയാർ; ഒമ്പതാംക്ലാസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുലിപ്പേടിയിൽ നടുങ്ങി മുളിയാർ;  ഒമ്പതാംക്ലാസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Monday, September 2, 2024 3:36 AM IST
ഇരിയണ്ണി: മുളിയാർ പഞ്ചായത്തിൽ നാളുകളായി തുടരുന്ന പുലിപ്പേടിയുടെ രൂപം മാറുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ അയൽവീട്ടിൽ പോയി മടങ്ങുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരുളിൽനിന്ന് അലർച്ചകേട്ട് നിമിഷം കൊണ്ട് ഓടിമാറുകയായിരുന്നു.ഇരിയണ്ണി പായത്തെ കുഞ്ഞിക്കണ്ണന്‍റെ മകൻ അഭിനന്ദാണ് ഒരു നിമിഷത്തെ മനഃസാന്നിധ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടത്.

ശബ്ദംകേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോൾ അഭിനന്ദിന്‍റെ ഒപ്പമുണ്ടായിരുന്ന നായ ചോരയിൽകിടന്ന് പിടയുകയായിരുന്നു. നായയുടെ മേൽ ചാടിവീണ പുലി ആളുകളുടെ ശബ്ദം കേട്ടാകാം ഓടിപ്പോയതെന്നു കരുതുന്നു.

മുളിയാറിൽ ഇത് തുടർച്ചയായി മൂന്നാംതവണയാണു മനുഷ്യരുടെ മുന്നിലേക്ക്‌ പുലി ചാടിവീഴുന്നത്. ആഴ്ചകൾക്കുമുമ്പ് കുട്ടിയെ സ്കൂളിൽവിട്ട് നടന്നുവരികയായിരുന്ന യുവതിക്കു മുന്നിലും ഏതാനും ദിവസം മുമ്പ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ട്യൂഷൻ അധ്യാപികയ്ക്കു മുന്നിലും പുലി ചാടിമറഞ്ഞിരുന്നു. ഈ രണ്ടു സംഭവങ്ങളും രാവിലെയായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം നടന്നത് രാത്രി ഇരുട്ടിയതിനുശേഷമാണ്. ഇതു കൂടുതൽ അപകടകരമാണെന്ന് കാടിനെയും കാട്ടുമൃഗങ്ങളെയും അറിയാവുന്നവർ പറയുന്നു. പുലി ലക്ഷ്യംവച്ചത് നായയെത്തന്നെ ആയിരുന്നാലും ഒപ്പം മനുഷ്യസാന്നിധ്യമുള്ളത് അതിനെ ഭയപ്പെടുത്തിയില്ലെന്നത് അപായസൂചനയാണ്.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് പറയുന്നത്. കാല്പാടുകളുണ്ടെങ്കിലും അത് പുലിയുടേതുതന്നെയാണെന്ന് ഉറപ്പിക്കാനാകില്ലെന്നും അവർ പറയുന്നു.

തൊട്ടടുത്ത ദേലംപാടി പഞ്ചായത്തിൽ പുലി കെണിയിൽപെട്ട് ചത്തതോടെ മാത്രമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായത്.

അവിടെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും അടിക്കടി കാണാതാകുന്ന സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ കാട്ടുപൂച്ചയോ പട്ടിപ്പുലിയോ ആകാമെന്നായിരുന്നു അതുവരെ വനംവകുപ്പിന്‍റെ നിഗമനം. മുളിയാറിൽ പുലിപ്പേടി മൂലം നാളുകളായി കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടാൻപോലും കഴിയാത്ത നിലയാണ്. സന്ധ്യ കഴിഞ്ഞാൽ റോഡിലൂടെ നടന്നുപോകാൻ ആളുകൾ ഭയക്കുന്നു.

രാത്രികാലങ്ങളിൽ റോഡിലൂടെ വാഹനങ്ങളിൽ യാത്രചെയ്ത പലരും പുലിയെ നേരിൽ കണ്ടതായി പറയുന്നുണ്ട്. നിരവധി വീടുകളിൽനിന്ന് നായ്ക്കളെ കാണാതായിട്ടുണ്ട്. ആലംപറമ്പിൽ രണ്ടു കാട്ടുപന്നികളുടെ ജഡം പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പറമ്പിൽ കെട്ടിയിരുന്ന ഒരു പശുവിനെയും കഴുത്തിന് മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇരിയണ്ണി, പായം, കുറ്റിയടുക്കം ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ കൂട് സ്ഥാപിക്കുന്നതടക്കമുള്ള ഗൗരവമായ നടപടികൾ സ്വീകരിക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.