ഇപി ഔട്ട് ; ടി.പി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ
ഇപി  ഔട്ട് ; ടി.പി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ
Sunday, September 1, 2024 1:50 AM IST
തിരുവനന്തപുരം : പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നു തുടങ്ങാനിരിക്കെ കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നു സിപിഎം മാറ്റി. പകരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണനെ എൽ ഡിഎഫ് കൺവീനറാക്കി.

വെള്ളിയാഴ്ചയും ഇന്നലെ രാവിലെയും ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയും പരിപാടികളിൽ പങ്കെടുക്കാതെ പാർട്ടിയെ സമ്മർദത്തിലാക്കിയതുമാണു ജയരാജനെതിരേ അച്ചടക്ക നടപടിയെടുക്കാൻ കാരണമായത്.

നടപടി വൈകിയെങ്കിലും ഉചിതമായ തീരുമാനമെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടത്. പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനം വന്നതിനു പിന്നാലെ, പ്രതിഷേധസൂചകമായി സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല.

പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ വീണ്ടും ഇപിക്കെതിരേ വിമർശനങ്ങളുയരും. മറുപടി പറഞ്ഞു പിടിച്ചുനിൽക്കാൻ ഇനി പാർട്ടി നേതൃത്വത്തിനു കഴിയില്ല. ഈ സാഹചര്യത്തിലാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇപിക്കെതിരേ നടപടി ഉണ്ടായേ മതിയാകൂഎന്ന നിലപാടെടുത്തത്.

പാർട്ടി സെക്രട്ടറിയുടെ നിലപാടിനു സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ മൗനിയായി ഗോവിന്ദന്‍റെ ശാഠ്യത്തിനു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനു തലയാട്ടേണ്ടിവന്നു. ഇതോടെ പാർട്ടി സമ്മേളനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നും മാറ്റാനുള്ള സെക്രട്ടേറിയറ്റു തീരുമാനം നിമിഷനേരം കൊണ്ട് അംഗീകരിപ്പിച്ചെടുക്കാൻ എം.വി.ഗോവിന്ദനായി.


ഇപിയെ കണ്‍വീനർ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തിൽ ചികിത്സയിലുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി എം.വി. ഗോവിന്ദൻ സംസാരിച്ചു.

തീരുമാനവുമായി മുന്നോട്ടുപോകാൻ യെച്ചൂരി പച്ചക്കൊടി കാട്ടിയതു ഗോവിന്ദനു കൂടുതൽ കരുത്തേകി. ഇപി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ മറ്റു നടപടികൾ സംസ്ഥാന നേതൃത്വത്തിനു സ്വീകരിക്കാനാകില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുകയും പാർട്ടി നടപടിക്കു ശേഷം സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് ഇപി മടങ്ങിയതും ഗുരുതരമായ അച്ചടക്കലംഘനമാണ്.

ഇതുകൂടി കണ്ടാണു പാർട്ടിക്കു മുകളിൽ ആരും വളരില്ലെന്നു എം.വി. ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയത്. പാർട്ടി സംഘടനാവലയത്തിനു പുറത്തക്ക് ഇപി ഇനി പോയാൽ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത അച്ചടക്ക നടപടികളിലേക്കു സിപിഎം പോകും.

ഒന്നും പറയാനില്ല:ഇ.പി. ജയരാജൻ

കണ്ണൂർ: സംസ്ഥാന കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ രാവിലെ കണ്ണൂരിലെത്തി കാറിലാണ് വീട്ടിലേക്കു പോയത്.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാതെ ഇപി വീട്ടിലേക്കു കയറിപ്പോയി. ഒന്നും പറയാനില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളെ വിളിക്കാമെന്നും പറഞ്ഞ ജയരാജൻ, വീടിനുള്ളിൽ‌ കയറി കതകടയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.