താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നു മോഹൻലാൽ
താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട  ആളല്ലെന്നു മോഹൻലാൽ
Sunday, September 1, 2024 1:50 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് താര സംഘടനയായ "അമ്മ' മാത്രമല്ലെന്നും, മലയാള സിനിമാ മേഖലയ്ക്കാകെ അതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു നാളായി ഗുജറാത്തിലും മുംബൈയിലും ചെന്നൈയിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. ഒന്നിനെപ്പറ്റിയും ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല താൻ.


എല്ലാറ്റിനും "അമ്മ' അല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിനു ശേഷമാണ് പ്രസിഡന്‍റ് പദവിയില്‍നിന്നു രാജിവച്ചത്. ഹേമ കമ്മിറ്റിയുമായി സംസാരിച്ച ആളാണ് താന്‍.

നടനും നിര്‍മാതാവും എന്ന നിലയില്‍ തന്‍റെ സിനിമയെക്കുറിച്ച് ചോദിച്ച കാര്യങ്ങള്‍ക്ക് കമ്മിറ്റിക്ക് രണ്ടുതവണ മറുപടി നല്‍കി. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ എന്നറിയില്ല. പവര്‍ ഗ്രൂപ്പില്‍പെട്ടെ ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ വ്യവസായം തകര്‍ന്നു പോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.