പോലീസ് ഉന്നതരുടെ ശബ്ദരേഖ പുറത്തായ സംഭവത്തിൽ ഉന്നതതല അന്വേഷണം
പോലീസ് ഉന്നതരുടെ  ശബ്ദരേഖ പുറത്തായ സംഭവത്തിൽ ഉന്നതതല അന്വേഷണം
Sunday, September 1, 2024 1:39 AM IST
തിരുവനന്തപുരം: പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരും അഴിമതിയും വ്യക്തമാക്കുന്ന ശബ്ദരേഖ ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം വരുന്നു. പത്തനംതിട്ട എസ്പിയായ സുജിത് ദാസിനെതിരേ നിലവിൽ വകുപ്പുതല അന്വേഷണം തുടങ്ങി.

ഭരണകക്ഷി എംഎൽഎയും എസ്പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിൽ ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണത്തിൽ വൈകാതെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുമെന്നാണു വിവരം.

എഡിജിപിക്കും എസ്പിക്കും എതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു മൂന്നു പരാതികൾ നിലവിൽ ലഭിച്ചിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന പരാതികൾ സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം സൃഷ്ടിച്ചെന്നാണ് ഉന്നത തലത്തിലെ വിലയിരുത്തൽ.

ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നു മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് നിർണായകമാണ്.

മരംമുറിയുമായി ബന്ധപ്പെട്ടും എംഎൽഎ പറഞ്ഞാൽ എന്തും കേൾക്കാമെന്ന വിധേയത്വത്തിലുമുള്ള ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ സംഭാഷണമാണ് അന്വേഷണത്തിലേക്കു നീങ്ങുന്നത്.


ഭരണകകക്ഷി എംഎൽഎയ്ക്കു വേണ്ടി ഏകപക്ഷീയ തീരുമാനമെടുക്കുമെന്നും മറ്റുള്ളവരുടെ പരാതികൾ എഴുതിത്തള്ളുമെന്നുമുള്ള ഉദ്യോഗസ്ഥന്‍റെ നിലപാടായി ഇതിനെ കരുതി നടപടിയെടുക്കുമെന്നാണു പറയുന്നത്.

സുജിത്ത് ദാസിനെ അടിയന്തരമായി ക്രമസമാധാനപാലന ചുമതലയുള്ള തസ്തികയിൽ നിന്നു നീക്കുന്നതും പരിഗണിക്കുന്നു. പോലീസിലെ ആഭ്യന്തര വിഭാഗമാകും അന്വേഷിക്കുക.

എഡിജിപിയുടെ നടപടികൾ പുറത്തു കൊണ്ടുവരാൻ ഭരണകകക്ഷി എംഎൽഎ തന്നെയാകാം ഫോണ്‍ സംഭാഷണം റിക്കോർഡ് ചെയ്ത ശേഷം ചോർത്തി പുറത്തു വിട്ടതെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്.

എഡിജിപിക്കെതിരേ ഭരണകക്ഷി എംഎൽഎ സമൂഹ മാധ്യമം വഴി രംഗത്ത് എത്തുകയും പിന്നീടു പിൻവലിക്കുകയും ചെയ്തു. എഡിജിപി ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് പ്രധാനമായി ഭരണകക്ഷി എംഎൽഎ ഉയർത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.