മാര്‍ തറയിലിന് ഊഷ്മള വരവേല്‍പ്പ്
മാര്‍ തറയിലിന്   ഊഷ്മള വരവേല്‍പ്പ്
Sunday, September 1, 2024 1:38 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയെ നയിക്കാന്‍ നിയുക്തനായ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയലിന് അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം വിശ്വാസീ സമൂഹത്തിന്‍റെ അതിരുകളില്ലാത്ത സ്‌നേഹപ്രകടനമായി.

നിയുക്ത ആര്‍ച്ച്ബിഷപ്പിന്‍റെ മാതൃ ഇടവകയായ സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഇന്നലെ വൈകുന്നേരമാണ് സഭയുടെ കാനോനിക ക്രമമ നുസരിച്ച് ഉജ്വലവും പ്രാര്‍ഥനാനിര്‍ഭരവുമായ സ്വീകരണം ഒരുക്കിയത്.

സിനഡ് സമ്മേളനം കഴിഞ്ഞ് പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന നിയുക്ത ആര്‍ച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് ദേവാലയത്തിന്‍റെ പ്രധാന കവാടത്തിലേക്കാനയിച്ചത്.

പ്രധാന വാതിലില്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാര്‍ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രാര്‍ഥന നടത്തിയശേഷം അതിരൂപതയുടെ ഒമ്പതാമത്തെ അധ്യക്ഷനായി നിയുക്തനായ മാര്‍ തോമസ് തറയിലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.


ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ചേര്‍ന്നവിധം അതിരൂപതയെ നയിക്കാനുള്ള കരുത്തും ധീരതയുമുള്ള ഇടയനാണ് മാര്‍ തോമസ് തറയില്‍ എന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.

ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, സാഗര്‍ ബിഷപ് മാര്‍ ജയിംസ് അത്തിക്കളം, ഗോരഖ്പുര്‍ മുന്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മാര്‍ തോമസ് തറയില്‍ മറുപടിപ്രസംഗം നടത്തി. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.