വിശ്വസ്തനെ സംരക്ഷിക്കാനാകാതെ പിണറായി; ഇപിക്കെതിരേ ഗോവിന്ദന്‍റെ കടുംവെട്ട്
വിശ്വസ്തനെ സംരക്ഷിക്കാനാകാതെ പിണറായി; ഇപിക്കെതിരേ  ഗോവിന്ദന്‍റെ കടുംവെട്ട്
Sunday, September 1, 2024 1:38 AM IST
എം. പ്രേംകുമാർ

തിരുവനന്തപുരം : തെറ്റുതിരുത്തൽ മുകൾത്തട്ടിൽനിന്നും ഉണ്ടാകണമെന്ന പാർട്ടിയിലെ വിമർശനം അതേപടി ഉൾക്കൊണ്ടു സിപിഎം സംസ്ഥാന നേതൃത്വം.

പാർട്ടിക്ക് ഒരു നിലയിലും അംഗീകരിക്കാൻ കഴിയാത്ത തെറ്റുകളുമായി മുന്നോട്ടുപോയ ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിയിലെ തന്‍റെ പുതിയ പടപ്പുറപ്പാടിനു തുടക്കം കുറിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അതിവിശ്വസ്തനെത്തന്നെ തിരുത്തുന്ന ഗോവിന്ദൻ, പാർട്ടിയെ ദോഷമായി ഗ്രസിച്ചിരിക്കുന്ന നിലവിലെ ജീർണതകളെ മാറ്റുമെന്ന മുന്നറിയിപ്പാണ് ഇതുവഴി നൽകുന്നത്.

പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ ഇ.പി. ജയരാജനെ കണ്‍വീനർ സ്ഥാനത്തുനിന്നു മാറ്റുമെന്നു പിണറായി വിജയൻ പോലും നിനച്ചിരുന്നില്ല. കഴിഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളിൽ പിണറായി ഒഴികെയുള്ള നേതാക്കൾ ഇപിക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു നീക്കത്തിനു പിന്നിൽ എം.വി. ഗോവിന്ദൻ തന്നെയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളെ പുകഴ്ത്തിയതും പ്രകാശ് ജാവദേക്കറെ ജയരാജൻ കണ്ടതും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നു സ്ഥാപിക്കാൻ ഗോവിന്ദനു കഴിഞ്ഞു.

സംസ്ഥാന സമിതിയിലും ജില്ലാ കമ്മിറ്റികളിലും നടന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇപിക്കെതിരേയുള്ള ഗോവിന്ദന്‍റെ നീക്കം. നടപടിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നു മാറ്റാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഗോവിന്ദനു മൗനാനുവാദം നൽകുകയും ചെയ്തു.

യെച്ചൂരിയുമായി നല്ല ബന്ധമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇതേ ആവശ്യം സിപിഎം ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ജയരാജനെ പിന്തുണയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ആരും ഉണ്ടായില്ല. സാഹചര്യം നന്നായി മനസിലാക്കിയ പിണറായിയും ഇപിയെ സംരക്ഷിക്കാൻ മുന്നോട്ടുവന്നില്ല. എന്നാൽ, ഇങ്ങനെയൊരു തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നു ജയരാജനും മുന്നേ കണ്ടില്ല. അതുകൊണ്ടാവാം സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹം പങ്കെടുത്തത്.


ഗോവിന്ദൻ സെക്രട്ടറിയായതിൽ ഇ.പി. ജയരാജനു കടുത്ത നീരസമുണ്ടായിരുന്നു. ഇതിന്‍റെ പ്രതിഷേധം പാർട്ടി പരിപാടികളിൽ നിന്നു വിട്ടുനിന്നും ഇടതുമുന്നണി യോഗം വിളിക്കാതെയുമാണു ജയരാജൻ പ്രകടിപ്പിച്ചത്. ജയരാജന്‍റെ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഗോവിന്ദൻ അതു പാർട്ടി യോഗങ്ങളിൽ പ്രകടിപ്പിച്ചിരുന്നില്ല. പിണറായി വിജയന്‍റെ വിശ്വസ്തനെ പെട്ടെന്നു തൊട്ടാലുള്ള അപകടം ഗോവിന്ദനു നന്നായി അറിയാം.

ഇപിക്കെതിരേ വീണുകിട്ടിയേക്കാവുന്ന അവസരങ്ങൾക്കായി അദ്ദേഹം കാത്തു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ഇപിയുടെ വഴിവിട്ട ബന്ധങ്ങളും ഒടുവിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള രഹസ്യബന്ധവും വീണുകിട്ടിയ അവസരമായി. ഇവിടെയാരോടും ഒന്നും ആലോചിക്കാതെ തന്‍റെ പോളിറ്റ് ബ്യൂറോ അംഗത്വം ഗോവിന്ദൻ ഭംഗിയായി പ്രയോജനപ്പെടുത്തി.

പാർട്ടി സെക്രട്ടറിയായശേഷം സംഘടനയ്ക്കുള്ളിൽ ശുദ്ധികലശത്തിനായി ഇറങ്ങിയ അദ്ദേഹത്തിനു നിരാശയായിരുന്നു ഫലം. പക്ഷേ ഗോവിന്ദന്‍റെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പിലെ മനോഹരമായ തോൽവി സിപിഎമ്മിലെ ഉൾപ്പാർട്ടി രാഷ്‌ട്രീയത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുകയാണ്.

പാലക്കാട്ടെ ശക്തനായ പി.കെ. ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം മാറ്റി; പിന്നാലെ ഇപ്പോൾ ഇ.പി.ജയരാജനെയും. സിപിഎമ്മിൽ എതിർശബ്ദമല്ലാത്ത നേതാവായി ഗോവിന്ദൻ മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.