നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെ കൈയില്‍ മറുപടിയില്ല. ഹേമ കമ്മിറ്റിയില്‍ അന്വേഷണം വേണോ എന്ന് താനാണോ പറയേണ്ടത്, തീര്‍ച്ചയായും അന്വേഷണം വേണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്തായാലും അത് സംഭവിച്ചു. ഇനി അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താം.
ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി എന്നും മോഹന്‍ലാല്‍ ചോദിച്ചു. ആരോപണവിധേയര്‍, പ്രതികളായവര്‍, ഒപ്പം അഭിനയിച്ചവര്‍ എന്നിവര്‍ക്കെതിരേ നടപടി എടുക്കണ്ടേ എന്ന ചോദ്യത്തിനോട് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഹേമ കമ്മിറ്റിയില്‍ പരാതിപ്പെട്ടവര്ക്കൊപ്പം അമ്മ നില്ക്കും.
റിപ്പോര്‍ട്ടിലെ പരാതി എന്താണെന്ന് അറിഞ്ഞതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ മാത്രമല്ല നിരവധി സംഘടനകള്‍ ഉണ്ട്, അവരെല്ലാവരുമായി സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.