എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്‍റെ കെെയിൽ ഇല്ല: മോഹൻലാൽ
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്‍റെ കെെയിൽ ഇല്ല: മോഹൻലാൽ
Sunday, September 1, 2024 1:38 AM IST
തിരുവനന്തപുരം: വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത മേഖലയാണ് മലയാള സിനിമ. എല്ലാ തെറ്റും ഞങ്ങളുടേതു മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ മേഖലയാണിതെന്നും അത് നിശ്ചലമായി പോകരുതെന്നും നടൻ മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വിവാദങ്ങളെക്കുറിച്ച് പ്രതിക രിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് ഭരണസമിതി രാജിവച്ചത്.

ആർക്കെങ്കിലും ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ അവർക്കൊക്കെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ രക്ഷിക്കണം. അമ്മ ട്രേഡ് യൂണിയന്‍ സ്വഭാവത്തിലുള്ള സംഘടനയല്ല. മുഴുവൻ കലാകാരന്മാരുടെയും ക്ഷേമത്തിനുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തിനും ഏതിനും സംഘടനയെ കുറ്റപ്പെടുത്തുന്ന ആളുകളുണ്ട്.

എന്തു കാര്യവും നടന്നാല്‍ ചോദ്യങ്ങള്‍ വരുന്നത് തന്നിലേക്കും മറ്റ് അംഗങ്ങളിലേക്കുമാണ്. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കൊണ്ടല്ല ഭരണ സമിതി രാജിവച്ചത്. മറ്റു ഭാഷകളിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയുടെ മഹത്വം അറിയുന്നത്. ദയവു ചെയ്ത് ചില കാര്യങ്ങള്‍ ഫോക്കസ് ചെയ്ത് സിനിമ വ്യവസായം തകര്‍ക്കരുത്.

എല്ലാ കാര്യങ്ങളും നോക്കാന്‍ സര്‍ക്കാരും കമ്മിറ്റിയും പോലീസും ഉണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല. ഭരണസമിതി രാജിവച്ചത് ശരിയായില്ലെന്ന് പലരും പറയുന്നുണ്ട്. അവര്‍ വരട്ടെ, ആര്‍ക്കുവേണമെങ്കിലും നേതൃത്വത്തിലേക്ക് വരാം, മത്സരിക്കാം. തുടര്‍ന്നു നിന്നാല്‍ അനാവശ്യ ആരോപണങ്ങള്‍ ഞങ്ങളിലേക്ക് വരും. അതുകൊണ്ടാണ് രാജിവച്ചത്. മലയാള സിനിമയെ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ചു രക്ഷിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയില്‍ ഉള്ള എല്ലാവര്‍ക്കും സംസാരിക്കാനുള്ള സമയമാണിത്. ഒരാള്‍ മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. കേരളത്തില്‍നിന്ന് ഒരു വലിയ പ്രസ്ഥാനമായി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്‍റെ ആഗ്രഹം. 47 വര്‍ഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യര്‍ഥനയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.


നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്‍റെ കൈയില്‍ മറുപടിയില്ല. ഹേമ കമ്മിറ്റിയില്‍ അന്വേഷണം വേണോ എന്ന് താനാണോ പറയേണ്ടത്, തീര്‍ച്ചയായും അന്വേഷണം വേണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്തായാലും അത് സംഭവിച്ചു. ഇനി അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താം.

ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി എന്നും മോഹന്‍ലാല്‍ ചോദിച്ചു. ആരോപണവിധേയര്‍, പ്രതികളായവര്‍, ഒപ്പം അഭിനയിച്ചവര്‍ എന്നിവര്‍ക്കെതിരേ നടപടി എടുക്കണ്ടേ എന്ന ചോദ്യത്തിനോട് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ല എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. ഹേമ കമ്മിറ്റിയില്‍ പരാതിപ്പെട്ടവര്‍ക്കൊപ്പം അമ്മ നില്‍ക്കും.

റിപ്പോര്‍ട്ടിലെ പരാതി എന്താണെന്ന് അറിഞ്ഞതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ മാത്രമല്ല നിരവധി സംഘടനകള്‍ ഉണ്ട്, അവരെല്ലാവരുമായി സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.