മാധ്യമങ്ങളെ കാണുന്നത് ചില താരങ്ങള്‍ എതിര്‍ത്തു: ബി. ഉണ്ണിക്കൃഷ്ണന്‍
മാധ്യമങ്ങളെ കാണുന്നത് ചില താരങ്ങള്‍ എതിര്‍ത്തു: ബി. ഉണ്ണിക്കൃഷ്ണന്‍
Sunday, September 1, 2024 1:38 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ താരസംഘടനയായ ‘അമ്മ’യിലെ ചില താരങ്ങള്‍ ഇതിനെ എതിര്‍ത്തെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷണന്‍.

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിച്ചേ മതിയാകൂവെന്നു താന്‍ അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇതേക്കുറിച്ച് സംസാരിക്കുന്നതിനു വിരോധമില്ലായിരുന്നു. എന്നാല്‍, അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച പലരും പിന്നീട് പുരോഗമന മുഖവുമായി ചാനലുകള്‍ക്കു മുന്നില്‍ വരുന്നത് കണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം പല കോണില്‍നിന്നും കേട്ടു. 21 യൂണിയനുകളുള്‍പ്പെടുന്ന ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറി ഇതുപോലെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കണമെന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാണു പ്രതികരിക്കാതിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ യൂണിയനും കൃത്യമായി വിലയിരുത്തണം.


എല്ലാവരുമായും കൂടിയാലോചിച്ച് ക്രോഡീകരണം നടത്തി അന്തിമ റിപ്പോര്‍ട്ടുണ്ടാക്കും. ആ റിപ്പോര്‍ട്ട് പൊതുസമൂഹത്തിനും സര്‍ക്കാരിനും കൊടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതാനും യോഗങ്ങൾ ഇതിനോടകം നടന്നു. ഇനിയും നടക്കാനുണ്ട്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളെ വിളിച്ചു പ്രത്യേകം ചില കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിലെടുക്കുന്ന നടപടികള്‍ അടുത്തഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കും.

ആഷിഖ് അബുവിന്‍റെ രാജി തമാശ

സംവിധായകന്‍ ആഷിഖ് അബുവിന്‍റെ രാജി തമാശയായി തോന്നി. സംഘടനയില്‍ സജീവമല്ലാത്തയാളാണ് ആഷിഖ് അബു. 2018ല്‍ ഉന്നയിച്ച ആരോപണം ഇപ്പോഴും തുടരുന്നുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.