അനീഷിനെ കുത്തിയശേഷം പ്രതി മിനൂപ് എച്ച്എംടി ജംഗ്ഷൻ ജുമാ മസ്ജിദ് റോഡ് വഴി മൂലേപ്പാടം ഭാഗത്തേക്ക് ഓടിപ്പോകുകയായിരുന്നു. അവശനിലയിലായ അനീഷിനെ സമീപത്തുള്ള ഓട്ടോറിക്ഷക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
കൊലപാതകത്തിനു പിന്നിൽ മുൻ വൈരാഗ്യമാണോയെന്നു പോലീസ് സംശയിക്കുന്നു. ബസ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
പ്രതിയും അനീഷും തമ്മിൽ നേരത്തെയും വാക്കേറ്റമുണ്ടായിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മെഡിക്കൽ കോളജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.