തുടർന്നു നടന്ന അന്വേഷണത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സിപിഎം സൈബർ കേന്ദ്രങ്ങളാണെന്ന് പോലീസ് കണ്ടെത്തി. ഈ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ നേതാവ് റിബേഷാണ് ആദ്യം പുറത്തുവിട്ടതെന്നാണു കണ്ടെത്തൽ. എന്നാൽ ആരാണ് ഇത് സൃഷ്ടിച്ചതെന്ന് അറിയില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം, അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരേ വകുപ്പുതല അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
തോടന്നൂർ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിന്റെ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവുകൂടിയാണ് റിബേഷ് രാമകൃഷ്ണൻ.