ദുരന്തബാധിത മേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലേതു പോലെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ സംവിധാനത്തിലേക്ക് ടൂറിസം മാറണം.
ഇപ്പോഴുള്ള വന്യജീവി സംരക്ഷണ നിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാഡ്ഗിൽ അതിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. 2016നു ശേഷം കേരളത്തിലെ ദുരന്ത പ്രതികരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കാൻ കഴിയാത്തതാണു ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതെന്ന് സംവാദം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
എട്ടു വർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ല. പ്രാചീനവും ശാസ്ത്രീയവുമായ അറിവുകൾ ഏകോപിപ്പിച്ചുള്ള ദുരന്ത മുന്നറിയിപ്പ് സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.