മുകേഷിന്‍റെ മുന്‍കൂർ ജാമ്യഹര്‍ജി നിലവിലെ കോടതിയിൽനിന്നു മാറ്റണമെന്ന് പരാതി
മുകേഷിന്‍റെ മുന്‍കൂർ ജാമ്യഹര്‍ജി നിലവിലെ കോടതിയിൽനിന്നു മാറ്റണമെന്ന് പരാതി
Saturday, August 31, 2024 3:15 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ കോടതിയിൽനിന്ന് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്‍കി.

സെഷന്‍സ് ജഡ്ജി സിപിഎം എംഎല്‍എയായ മുകേഷിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് നീതിപൂര്‍വകമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.


അതിനിടെ, ജഡ്ജിക്കെതിരേ അനാവശ്യ ആരോപണം ഉന്നയിച്ചതിനെതിരേ തിരുവനന്തപുരം സ്വദേശിയായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ക്കു പരാതി നല്‍കി.

ജഡ്ജിമാരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തിയിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ പൊതുസമൂഹം കോടതിയെയും ജഡ്ജിമാരെയും സംശയത്തോടെ കാണാനും വിശ്വാസ്യത നഷ്‌ടപ്പെടാനും ഇടയാക്കുമെന്നാണു പരാതിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.