ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ പരിഗണിക്കാന്‍  പ്രത്യേക ബെഞ്ച്
Friday, September 6, 2024 1:51 AM IST
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ജസ്റ്റീസുമാരായ ജയശങ്കരന്‍ നന്പ്യാര്‍, സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനി പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നു വ്യക്തമാക്കിയത്.

വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വനിതാ ജഡ്ജിയെക്കൂടി ഉള്‍പ്പെടുത്തിയാണു പുതിയ ബെഞ്ച് രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുമെന്ന് അറിയിച്ച ദിവസമാണു നിര്‍മാതാവ് സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തെറ്റില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സജിമോന്‍ പാറയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ പരിഗണിക്കവെയാണു പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നു കോടതി വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഈ മാസം പത്തിനു സമര്‍പ്പിക്കണമെന്ന് നിലവില്‍ സർക്കാരിന് കോടതിയുടെ നിര്‍ദേശമുണ്ട്.


റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കെയാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആരോപണവിധേയര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദേശം.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാർ സമർപ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇനി ഈ ഹര്‍ജികളെല്ലാം പുതുതായി രൂപീകരിച്ച പ്രത്യേക ബെഞ്ചാകും പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.