നവീന സൗകര്യങ്ങളോടെ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ പുനർനിർമിക്കും: മന്ത്രി വി. ശിവൻകുട്ടി
നവീന സൗകര്യങ്ങളോടെ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ പുനർനിർമിക്കും: മന്ത്രി വി. ശിവൻകുട്ടി
Tuesday, September 3, 2024 12:50 AM IST
കൽപ്പറ്റ: നവീന സൗകര്യങ്ങളോടെ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ പുനർനിർമിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികൾക്കു നഷ്ടപ്പെട്ട സ്കൂൾ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുൾപ്പെടുത്തി വീണ്ടെടുക്കും.

മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി, മുണ്ടക്കൈ ഗവ. എൽപി സ്കൂളുകളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികൾക്ക് ആവശ്യമായ പിന്തുണ, സാമഗ്രികൾ, ക്യാന്പുകൾ, ചെറുയാത്രകൾ, ശില്പശാലകൾ, ചർച്ചാവേദികൾ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ വീണ്ടെടുത്ത് പഠനവിടവ് പരിഹരിക്കും.

ഉരുൾപൊട്ടലിനെത്തുടർന്ന് വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികളുടെ 40 ദിവസത്തെയും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിച്ച സ്കൂളുകളിലെ 30 ദിവസത്തെയും അധ്യയനമാണ് തടസപ്പെട്ടത്. അക്കാദമിക രംഗത്ത് നഷ്ടപ്പെട്ട പഠനദിനങ്ങൾ അധികസമയ പഠനത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക് നഷ്ടപ്പട്ട അധ്യയനം തിരിച്ചുപിടിക്കാൻ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് അധിക പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇതിനാവശ്യമായ ബ്രിഡ്ജ് മെറ്റീരിയലുകൾ വകുപ്പ് തയാറാക്കും.

എസ്‌സിഇആർടി, ഡയറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പ്ലാൻ തയാറാക്കും. ദുരന്തമുഖത്ത് പകച്ചുപോയ കുഞ്ഞുങ്ങൾക്കു പിന്തുണ നൽകാൻ സൈക്കോ സോഷ്യൽ സേവനം ഉറപ്പാക്കും.


വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുമായി സഹകരിച്ച് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കു പരിശീലനം നൽകി, ഓണ്‍ സൈറ്റ് സപ്പോർട്ട് ഉറപ്പാക്കുന്നതിലൂടെ അധ്യാപകർക്കും കുട്ടികൾക്കും നിരന്തരമായി പ്രഗല്ഭരായ വിദ്യാഭ്യാസ പ്രവർത്തകരുടെ പിന്തുണ ലഭിക്കും. രക്ഷിതാക്കൾക്കും സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പ്രത്യേക പരിശീലനം നൽകും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മെന്‍ററിംഗ് സൗകര്യവും ഏർപ്പെടുത്തും.

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധിക സൗകര്യത്തിനായി ബിൽഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിക്കുന്ന 12 ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടത്തിന്‍റെ ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു.

പ്രകൃതിദുരന്തത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവരുടെ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. നിലവിലെ നടപടിക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതിൽ 135 പേരുടെ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സർട്ടിഫിക്കറ്റുകൾ 2000 ത്തിന് മുൻപുള്ളവ ആയതിനാൽ സർട്ടിഫിക്കറ്റിന്‍റെ ഒന്നാം പേജ് പൂരിപ്പിക്കാൻ ബന്ധപ്പെട്ട സ്കൂളുകളിലേക്ക് അയച്ചു നൽകിയതായും മന്ത്രി പറഞ്ഞു.

നടപടി വേഗത്തിൽ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ദുരന്ത ഘട്ടത്തിൽ വയനാട്ടിലെ ജനതയ്ക്കൊപ്പം നിലകൊണ്ട എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.