എസ്. സുജിത് ദാസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി
എസ്. സുജിത് ദാസിനെതിരേ  ഹൈക്കോടതിയില്‍ ഹര്‍ജി
Tuesday, September 3, 2024 12:44 AM IST
കൊച്ചി: അച്ചടക്കനടപടി നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. സുജിത് ദാസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. 2018ല്‍ ആറ് യുവാക്കളെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്നാരോപിച്ചാണു ഹര്‍ജി.

കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സുജിത് ദാസിനെതിരേ വകുപ്പുതല നടപടിക്കു നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണ് കോടതിയെ സമീപിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരിയില്‍ ആലുവ എടത്തല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അന്ന് നാര്‍ക്കോട്ടിക്‌സ് സെല്‍ എഎസ്പിയായിരുന്ന സുജിത്ദാസിന്‍റെ നിര്‍ദേശ പ്രകാരം ഇത് മയക്കുമരുന്ന് കേസാക്കിയെന്നും പ്രതികളെ ക്രൂരമായി മര്‍ദിച്ചെന്നുമാണു പരാതി. ഇവരുടെ വാഹനങ്ങളില്‍നിന്നു രണ്ടര ഗ്രാം കഞ്ചാവ് പിടിച്ചെന്നാണു കേസെടുത്തത്.


പിന്നീടുള്ള അന്വേഷണത്തില്‍ സംഭവം തെറ്റാണെന്നു കണ്ടെത്തിയതാണ്. സുജിത് ദാസിനെതിരേ മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.