കാട്ടാനയെത്തി, വീട്ടുമുറ്റം വരെ
Thursday, July 18, 2024 2:27 AM IST
പനത്തടി: പഞ്ചായത്തില്‍ വീണ്ടും കാട്ടാന വിളയാട്ടം. ചൊവ്വാഴ്ച രാത്രി കോളിച്ചാല്‍ താന്നിക്കാലിലെ ബാലകൃഷ്ണ നായിക്കിന്‍റെ വീടിനു മുന്‍വശത്ത് എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് പിഴുതെറിയുകയും വാഴകള്‍ നശിപ്പിക്കുകയും ചെയ്തു. സമീപവാസികളായ രാജേഷ്, ദാമോദരനായ്ക്ക് എന്നിവരുടെ കമുക്, തെങ്ങ്, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചു.

താന്നിക്കാലില്‍ കഴിഞ്ഞ ദിവസങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്ന് കാട്ടാനക്കൂട്ടം എത്തിയെങ്കിലും ജനവാസ മേഖലയിലേക്ക് ഈ വര്‍ഷം ആദ്യമായിട്ടാണ് ഇറങ്ങുന്നത്. പെരുതടി, താന്നിക്കല്‍, പുളിങ്കൊച്ചി, തുടങ്ങിയ മേഖലകളില്‍ വ്യാപക കൃഷിനാശം ആണ് കാട്ടാനക്കൂട്ടം വരുത്തുന്നത്. ഈ പ്രദേശങ്ങള്‍ മറുതോം ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ ആയതിനാല്‍ വനപാലകര്‍ക്ക് കൃത്യമായി എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.