ചെണ്ടുമല്ലി കൃഷിയിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
Sunday, September 1, 2024 1:50 AM IST
വലിയപറമ്പ്: ഇടയിലെക്കാട്ടെ കാട്ടിലെ കർഷകർ കൂട്ടായ്മ ഓണക്കാലം ലക്ഷ്യമിട്ട് നടത്തുന്ന ചെണ്ടുമല്ലി കൃഷിയിൽ നിന്നുള്ള മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ തീരുമാനിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി മാതൃകാപരമായ കൃഷിരീതികളിലൂടെ ശ്രദ്ധേയമാണ് കൂട്ടായ്മ. രണ്ടര മാസം മുമ്പ് തൃശൂരിൽ നിന്നാണ് ചെണ്ടുമല്ലി തൈകൾ കൊണ്ടുവന്ന് കൃഷിയിറക്കിയത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് 1500 ലേറെ ചെണ്ടുമല്ലി തൈകളാണ് ഇവർ നട്ടുവളർത്തിയത്. ഇപ്പോൾ ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള പൂക്കളുടെ വർണഭംഗിയിലാണ് ഇവരുടെ കൃഷിയിടം.


ഏതാണ്ട് മൂന്ന് ക്വിന്‍റലോളം പൂക്കൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പൂ കൃഷിയുടെ വിളവെടുപ്പ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. അജിത അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ വി. ശിവകുമാർ, കർഷക കൂട്ടായ്മ പ്രസിഡന്‍റ് എം. ഉമേശൻ, സെക്രട്ടറി എം. രാജേഷ്, ട്രഷറർ ടി.പി. കൃഷ്ണൻ, വൈക്കത്ത് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.