ബിജെപിയിൽ ഭിന്നത രൂക്ഷം; മധൂർ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി
Sunday, September 1, 2024 1:50 AM IST
കാസർഗോഡ്: പതിറ്റാണ്ടുകളായി ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന മധൂർ പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽനിന്ന് ബിജെപിയുടെ 13 അംഗങ്ങളിൽ 10 പേരും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിച്ചുവിട്ടു. ഇതോടെ പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തെത്തി.

പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണയും അദ്ദേഹത്തെ അനുകൂലിക്കുന്ന സ്ഥിരം സമിതി ചെയർമാൻ ഉമേഷ് ഗട്ടി, അംഗം ഉദയകുമാർ എന്നിവരും മാത്രമാണ് ഇന്നലെ ഭരണസമിതി യോഗത്തിനെത്തിയത്. പ്രതിപക്ഷത്തുനിന്ന് ലീഗിലെയും സിപിഎമ്മിലെയും ഓരോ അംഗങ്ങളും എത്തി.

പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട നിരന്തര വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണയുൾപ്പെടെ ഭരണസമിതിയുടെ തലപ്പത്തുള്ളവർ സ്ഥാനമൊഴിയണമെന്ന നിർദേശം നേരത്തേ ബിജെപി നേതൃത്വം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ആർഎസ്എസിന്‍റെ നോമിനിയായിരുന്ന പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ ഇതിൽനിന്ന് പിൻവലിയുകയായിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് ബിജെപി അംഗങ്ങൾ തന്നെ ഭരണസമിതി യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന. നേരത്തേ ആറ് അംഗങ്ങളുടെ പിന്തുണ പ്രസിഡന്‍റിനുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ അത് മൂന്നായി ചുരുങ്ങിയെന്ന് വ്യക്തമായി. വൈസ് പ്രസിഡന്‍റ് സ്മിജ വിനോദും മറ്റു സ്ഥിരം സമിതി അധ്യക്ഷരുമുൾപ്പെടെ പ്രസിഡന്‍റിനെതിരെ തിരിഞ്ഞിരിക്കുകയാണ്.


മറുപക്ഷത്ത് സിപിഎമ്മിന് നാലംഗങ്ങളും ലീഗിന് രണ്ടും കോൺഗ്രസിന് ഒരംഗവുമാണ് ഉള്ളത്.
പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നാൽ പഞ്ചായത്ത് അംഗത്വമുൾപ്പെടെ രാജിവയ്ക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ പക്ഷത്തുള്ളവർ നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് സംസ്ഥാനതലത്തിൽ തന്നെ പാർട്ടിക്ക് ക്ഷീണമാകും. രൂപീകരണം മുതൽ ബിജെപി ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്താണ് കാസർഗോഡ് നഗരത്തോട് ചേർന്നുകിടക്കുന്ന മധൂർ.