ദേശീയപാതയിലെ മണ്ണിടിച്ചിൽ: സുരക്ഷാ ക്രമീകരണങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം
Sunday, September 1, 2024 1:50 AM IST
കാസർഗോഡ്: ദേശീയപാതയിൽ മണ്ണിടിച്ചിൽ മൂലം അപകടഭീഷണി നിലനില്ക്കുന്ന ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള ഭാഗത്തും വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികളുടെ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസനസമിതി യോഗം ദേശീയപാത അഥോറിറ്റി പ്രതിനിധികൾക്ക് നിർദേശം നല്കി.
സംരക്ഷണഭിത്തികൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സ്ഥാപനങ്ങളുടെ കൃത്യമായ സാങ്കേതിക പഠന റിപ്പോർട്ട് ആവശ്യമാണെന്നും മണ്ണിന്‍റെ സൂക്ഷ്മ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. എംഎൽഎ മാരായ എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ, കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എന്നിവരാണ് വിഷയം ഉന്നയിച്ചത്.

ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഭൗമശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് കത്ത് നല്കിയിട്ടുണ്ടെന്ന് എഡിഎം പി. അഖിൽ അറിയിച്ചു.
അംഗീകൃത രൂപരേഖ പ്രകാരം കൃത്യമായ ഇടവേളകളിൽ വീപ്ഹോളുകൾ നല്കി വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രവൃത്തികളുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞു വീണതെന്നും പ്രവൃത്തി പൂർത്തീകരിച്ച സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ യോഗത്തിൽ പറഞ്ഞു.

നീലേശ്വരം പള്ളിക്കരയിൽ ദേശീയപാത നിർമാണത്തിനിടെ പൊളിച്ചുനീക്കിയ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് പകരം പുതിയത് നിർമിക്കണമെന്ന് എം. രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ബസ് ഷെൽട്ടറുകൾ പൊളിച്ചുമാറ്റിയ ഇടങ്ങളിലെല്ലാം പുതിയ പാതയുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയവ നിർമിച്ചു നല്കുമെന്ന് നിർമാണ കരാർ കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു.

ജില്ലയിലെ പ്രധാന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപണികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നീലേശ്വരം - ഇടത്തോട് റോഡിന്‍റെ നവീകരണം പാതിവഴിയിൽ നിലച്ചത് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് റോഡുകളിൽ ഉണ്ടാകുന്ന കുഴികൾ അടക്കുന്നതിന് അതതു സമയങ്ങളിൽ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്നുണ്ടെന്നും തുക ലഭിച്ചാലുടൻ പണി തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പഴയ പുസ്തക
ഡിപ്പോ കെട്ടിടം
പൊളിച്ചുനീക്കാൻ
നിർദേശം

കാസർഗോഡ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള പഴയ പുസ്തക ഡിപ്പോ കെട്ടിടം അപകടാവസ്ഥയിലായതിനാൽ പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തിര നടപടി സ്വീകരിക്കാൻ കളക്‌ടർ നിർദേശം നല്കി.

കാസർഗോഡ് നായക്സ് റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന വൈദ്യുത തൂണുകൾ മാറ്റണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നല്കാൻ പോലീസിനോടും കെഎസ്ഇബിയോടും കളക്‌ടർ നിർദേശിച്ചു.

പനത്തടി-റാണിപുരം
റോഡിൽ പോലീസ്
പരിശോധന നടത്തണം

പനത്തടി -റാണിപുരം റോഡിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പോലീസ് കർശന പരിശോധന നടത്തണമെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. തീരദേശത്തെ പ്രധാന ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാക്കുന്നതിന് കരാറുകാരുടെ ഉത്തരവാദിത്വത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള യൂണിറ്റുകൾ ഏറ്റെടുത്തു നടത്തുന്നവർ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡിന്‍റെ സേവനം ലഭ്യമാക്കണമെന്ന് ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.


കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചത് മൂലം സമീപത്തെ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിലായത് സംബന്ധിച്ച് സബ് കളക്‌ടർ നല്കിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്‌ടർ നിർദേശം നല്കി.

പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്‍റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ച് നടപടി സ്വീകരിക്കണമെന്നും ഇ. ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു.

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികവർഗക്കാരുടെ അപേക്ഷകളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്നും പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കൈവശമുള്ള പട്ടികവർഗക്കാർക്ക് പട്ടയം കൊടുക്കണമെന്നും ഇ. ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. അപേക്ഷകൾ നിരസിച്ച കേസുകളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ തഹസിൽദാർമാർക്ക് കളക്‌ടർ നിർദേശം നല്കി.

കാഞ്ഞങ്ങാട് വ്യവസായ പാർക്കിൽ ആകെയുള്ള 82 ഏക്കർ സ്ഥലത്തിൽ 55 ഏക്കർ ഇതിനകം സംരംഭകർക്ക് അനുവദിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

എളേരിത്തട്ട് കോളജിലെ
കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കണം

എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജിൽ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടങ്ങളുടെ നിർമാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് എം. രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ ഫയർസ്റ്റേഷനു വേണ്ടി സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വടക്കേ തൃക്കരിപ്പൂർ വില്ലേജിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി നിർദേശിക്കപ്പെട്ട പഞ്ചായത്ത് ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ധാരണയായി. ഉദ്ഘാടനം നടന്നിട്ടും അടഞ്ഞുകിടക്കുന്ന കയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം പ്രവർത്തനക്ഷമമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഭിന്നശേഷി മെഡിക്കൽ
ക്യാമ്പുകൾ
സംഘടിപ്പിക്കണം

ഭിന്നശേഷി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.

സെപ്റ്റംബറിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുമ്പള മൊഗ്രാലിലെ യൂനാനി ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കെട്ടിടം നിർമിക്കുന്നതിന് കോയിപ്പാടി വില്ലേജിൽ കണ്ടെത്തിയ ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

എല്ലാ ദിവസവും
ഡ്രൈവിംഗ് ടെസ്റ്റ്

ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ ദിവസവും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്ന് ആർടിഒ യോഗത്തിൽ അറിയിച്ചു. കാസർഗോഡ് - മംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ ദേശീയപാതയുടെ സർവീസ് റോഡുകളിലൂടെ പോകാത്തത് സാധാരണ യാത്രക്കാരെ ബാധിക്കുന്നതായി എ.കെ.എം. അഷ്റഫ് എംഎൽഎ ചൂണ്ടിക്കാട്ടി. ഇത്തരം പരാതികളുണ്ടായാൽ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി പ്രതിനിധി അറിയിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം നിർമിക്കുന്ന ആർദ്രം കെട്ടിടത്തിന്‍റെ നിർമാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കളക്‌ടർ കെ. ഇമ്പശേഖർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എഡിഎം പി. അഖിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. രാജേഷ് എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും സംബന്ധിച്ചു.