പിഎം കുസും പദ്ധതി: കാര്‍ഷിക മോട്ടോര്‍പമ്പുകളുടെ സൗരോര്‍ജവത്കരണം ഇഴയുന്നു
Monday, September 2, 2024 2:11 AM IST
കാസര്‍ഗോഡ്: കാര്‍ഷിക മോട്ടോര്‍ പമ്പുകളുടെ സൗരോര്‍ജവത്കരണത്തിനുള്ള പിഎം കുസും പദ്ധതി ജില്ലയില്‍ ഇഴയുന്നു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ കാസര്‍ഗോഡ് പൂര്‍ത്തിയായത് 19 പ്ലാന്‍റുകള്‍ മാത്രമാണ്.

സൗരോര്‍ജ വൈദ്യുദോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി കാസര്‍ഗോഡ് കൂടാതെ മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുന്നത്. പാലക്കാട്-388, തൃശൂര്‍-203, മലപ്പുറം-157, എറണാകുളം-88 എന്നിങ്ങനെ മറ്റു ജില്ലകളെല്ലാം പദ്ധതിയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ആകെ 855 കൃഷിയിടങ്ങളിലാണ് നിലവില്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കാര്‍ബണ്‍രഹിത കൃഷിയിടങ്ങളെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി തികച്ചും സൗജന്യമാണ്. നബാര്‍ഡ് സ്‌കീം മുഖേന അനെര്‍ട്ട് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുതലത്തില്‍ കര്‍ഷകര്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.


ഇത്തരത്തില്‍ കണ്ടെത്തിയ ഇടങ്ങളില്‍ പ്ലാന്‍റ് സ്ഥാപിക്കുന്ന പ്രവൃത്തിയിലാണ് അനെര്‍ട്ട്. കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍പമ്പുകള്‍ സാമ്പത്തികചെലവില്ലാതെ സൗരോര്‍ജത്തിലേക്ക് മാറ്റാം.

നിലവില്‍ 1.5 എച്ച്പി മുതല്‍ 75 എച്ച്പി വരെയുള്ള പമ്പ് സെറ്റുകള്‍ക്കാണ് അനെര്‍ട്ട് സൗജന്യ സൗരോര്‍ജ കണക്‌ഷന്‍ നല്കുന്നത്.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ 1200 സൗജന്യ കാര്‍ഷിക കണക്‌ഷനുകള്‍ക്കാണ് അനുമതി. കയ്യൂര്‍-ചീമേനിയില്‍ 12ഉം ഉദുമയില്‍ ഒമ്പതും പൂര്‍ത്തിയായി. പിലിക്കോട് 20 കണക്‌ഷനുകള്‍ നല്കാനുള്ള പ്രവൃത്തി അവസാനഘട്ടത്തിലാണ്. കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളില്‍ സര്‍വേ നടന്നുവരുന്നു.