തകര്‍ന്നുതരിപ്പണമായി സര്‍വീസ് റോഡുകള്‍
Monday, September 2, 2024 2:11 AM IST
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമുണ്ടായ ചതിക്കുഴികള്‍ ആളെക്കൊല്ലികളാകുന്നു. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള ഭാഗത്ത് മിക്ക സര്‍വീസ് റോഡുകളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. പണി പൂര്‍ത്തിയായ ഇടങ്ങളില്‍ പുതിയ റോഡ് വഴി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെങ്കിലും സര്‍വീസ് റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതമാകുന്നു. ചിലയിടങ്ങളില്‍ അപകടക്കുഴി കാണാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. വാഹനം കുഴിയില്‍ വീഴുമ്പോഴാണ് മുന്‍പില്‍ കുഴിയാണെന്ന വിവരം ഡ്രൈവര്‍ പോലും തിരിച്ചറിയുക. ഇരുചക വാഹന യാത്രക്കാരെ അപകടത്തില്‍ ചാടിക്കുന്ന ചതിക്കുഴികളും ദേശീയപാതയില്‍ നിരവധിയാണ്. അപകടക്കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ ജീവന്‍ കയ്യിലെടുത്താണ് ആളുകള്‍ സഞ്ചരിക്കുന്നത്.

ദേശീയപാതയില്‍ ഐങ്ങോത്ത് കെടിഡിസി ബിയര്‍ പാര്‍ലറിന് മുന്‍പിലുള്ള കുഴി യാത്രക്കാരെ വലിയ അപകടത്തിലേക്കാണ് ക്ഷണിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ പാതയില്‍ നീലേശ്വരം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് കുഴി.


പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നത് പതിവാണ്. ദിവസം രണ്ടിലധികം അപകടങ്ങള്‍ ഇവിടെ നടക്കുന്നതായി പൊലീസ് പറയുന്നു. അപകടം ചൂണ്ടിക്കാട്ടിയിട്ടും കുഴിയടക്കാന്‍ ആരും ഇതുവരെ തയാറായിട്ടില്ല. പടന്നക്കാട് മേല്‍പാലത്തില്‍ ഇത്തരം കുഴികള്‍ ഏറെയുണ്ട്. കഴിഞ്ഞ ദിവസം കുഴിയില്‍ വീഴുന്നത് ഒഴിവാക്കാന്‍ വേണ്ടി ബൈക്ക് വെട്ടിച്ച യുവാവ്

കെഎസ്ആര്‍ടിസി ബസ് തട്ടി റോഡിലേക്ക് വീണ് എതിരെ വന്ന ടൂറിസ്റ്റ് ബസ് ദേഹത്ത് മരണപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് സൗത്തില്‍ സര്‍വീസ് റോഡിന്‍റെ പലഭാഗത്തും ഇത്തരം ചതിക്കുഴികള്‍ ഏറെയാണ്. റോഡിലെ കുഴിയും വെളളക്കെട്ടും കാരണം യാത്രക്കാര്‍ക്ക് സമയ നഷ്ടവും പണ നഷ്ടവും ഏറെയാണ്. ഇന്ധനം കൂടുതല്‍ ആവശ്യമായി വരുന്നത് ബസ് അടക്കമുള്ള സര്‍വീസ് വാഹനങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കുന്നു. റോഡിലെ കുഴികാരണമുണ്ടാകുന്ന ഗതാഗതതടസവും വലുതാണ്. ഉപ്പളയില്‍ മിക്ക സമയങ്ങളിലു രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.