മുളിയാര്‍ എബിസി കേന്ദ്രം ഉടന്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത്
Monday, September 2, 2024 2:11 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്‍റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുളിയാര്‍ എബിസി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. സില്‍ക്ക് സമര്‍പ്പിച്ച 60 കൂടുകള്‍ എന്നത് 100 ആയി വര്‍ധിപ്പിച്ച് കേന്ദ്രം ആരംഭിക്കും. മുളിയാര്‍ എബിസി കേന്ദ്രം പ്രീഫാബ് പദ്ധതിയില്‍ ബാക്കിയുള്ള 78,57,654 രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എബിസി കേന്ദ്രം കൂടുനിര്‍മാണത്തിനുള്ള മത്സരാധിഷ്ഠിത ബിഡ് അംഗീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തില്‍ ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കണ്ടയിനറുകള്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലുള്ള ഭൂമി ആവശ്യക്കാര്‍ക്ക് പ്ലോട്ടുകളാക്കി അനുവദിക്കും. ഇതില്‍ രണ്ടേക്കര്‍ കാര്‍ഷിക ഹബ് ആരംഭിക്കുന്നതിന് അനുവദിക്കാന്‍ തീരുമാനിച്ചു. ബാക്കി ഭൂമി 10 സെന്‍റ് വീതം വിസ്തൃതിയുള്ള പ്ലോട്ടുകളാക്കി പാട്ട വ്യവസ്ഥയില്‍ ആവശ്യക്കാര്‍ക്ക് അനുവദിക്കും.

ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ സഫലം വനിതാ കശുവണ്ടി സംസ്‌കരണ യൂണിറ്റിന്‍റെ കരാര്‍ പുതുക്കി നല്കുന്നതിനും തീരുമാനിച്ചു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലുള്ള ഓക്സിജന്‍ പ്ലാന്‍റ് പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

പ്ലാന്‍റ് നടത്തിപ്പിന് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുത്ത വ്യക്തിക്ക് നിശ്ചിതമാസത്തേക്ക് പ്ലാന്‍റ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ എംഒയു പ്രകാരം നല്കുന്നതിനും യോഗത്തില്‍ തീരുമാനമായി.


ജില്ലാ പഞ്ചായത്ത് ജില്ലാ സ്പീഷിസ് പ്രഖ്യാപനത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട് ലാന്‍ഡ്സ്‌കേപിങ്ങിന്‍റെയും ശില്പ ഉദ്യാനത്തിന്‍റെയും പ്രവൃത്തി ഒക്‌ടോബറിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തും കാസര്‍ഗോഡ് വികസനപാക്കേജും സംയുക്തമായി തയ്യേനി, ചായ്യോത്ത്, ഉദിനൂര്‍ ജിഎച്ച്എസ്എസുകളിലും കൂളിയാട്, ഉദ്യാവര്‍ ജിഎച്ച്എസിലും പടന്നകടപ്പുറം, ബേക്കല്‍ ജിഎഫ്എച്ച്എസ്എസുകളിലുമാണ് കഞ്ഞിപ്പുര നിര്‍മിക്കും.

ജില്ലാ പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ഹയര്‍ സെക്കൻഡറി ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലെ എസ്പിസി പ്രവര്‍ത്തനങ്ങള്‍ക്ക് 7.25 ലക്ഷം രൂപ അനുവദിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ശകുന്തള, ഗീത കൃഷ്ണന്‍ എസ്.എന്‍. സരിത, എം. മനു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.ജെ. സജിത്, ഷിനോജ് ചാക്കോ, ജോമോന്‍ ജോസഫ്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ജാസ്മിന്‍ കബീര്‍, പി.ബി. ഷഫീഖ്, ജമീല സിദ്ദിഖ്, ശൈലജ ഭട്ട്, നാരായണ നായിക്ക്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നതിനും തീരുമാനിച്ചു.