കൃഷ്ണപ്രസാദിന് വേണം, സുമനസുകളുടെ സഹായം
Monday, September 2, 2024 2:11 AM IST
ഒടയംചാൽ: ജന്മനാ അപൂർവരോഗം ബാധിച്ച അയറോട്ടെ കൃഷ്ണകുമാര്‍-ഗിരിജ ദമ്പതികളുടെ മകന്‍ വി. കൃഷ്ണപ്രസാദിന് (21) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം വേണം. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന, തലസീമിയ മേജര്‍ അസുഖബാധിതനാണ് കൃഷ്ണപ്രസാദ്. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്യുന്നു.

രക്തം കുറയുന്ന സമയത്ത് വിളര്‍ച്ച, തളര്‍ച്ച എന്നിവ ഉണ്ടാകുന്നു. ചികിത്സയ്ക്കായി സ്വന്തമായി നിരവധി തെയ്യങ്ങളുടെയും മറ്റും ഭംഗിയാര്‍ന്ന ശില്പങ്ങളും ചിത്രങ്ങളും വില്പനയ്ക്കായി കൃഷ്ണ പ്രസാദ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഓപ്പറേഷന്‍ വഴി അസുഖം പൂര്‍ണമായും ഭേദമാക്കാം എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്കിയിട്ടുണ്ട്. മംഗളുരു കെഎംസി ഹോസ്പിറ്റലില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്.

അഞ്ചു ലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷന്‍ നടത്തുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനായി കൃഷ്ണപ്രസാദ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോടോം-ബോളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ബിന്ദു കൃഷ്ണന്‍, ആറാം വാര്‍ഡ് മെംബര്‍ ആന്‍സി ജോസഫ്, കള്ളാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് മെംബര്‍ ജോസ് പുതുശ്ശേരികാലയില്‍ എന്നിവര്‍ രക്ഷാധികാരികളായും വി.കെ. ജയേഷ് ചെയര്‍മാനായും സച്ചിന്‍ ഗോപു കണ്‍വീനറായും സി.ഒ. ജോയ് ട്രഷററായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ധനസഹായ ശേഖരണാർത്ഥം ഒടയഞ്ചാൽ ഇസാഫ് ബാങ്കിൽ


Ac No : 53220004255658. IFSC CODE: ESMF0001232 അക്കൗണ്ടും : 8547955452 ഗൂഗിൾ പേയും തുടങ്ങിയിട്ടുണ്ടെന്ന് കണ്‍വീനര്‍ സച്ചിന്‍ ഗോപു, ചെയര്‍മാന്‍ വി.കെ. ജയേഷ്, വൈസ് ചെയര്‍മാന്‍ സജി പ്ലാച്ചേരിപുറത്ത്, രക്ഷാധികാരി ടി. ബിന്ദു, കമ്മിറ്റിയംഗം കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ പി.ഒ. ജോയ്, ജോയിന്‍റ് കണ്‍വീനര്‍ കെ. ഗണേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.