സബ് കളക്‌ടർക്കും ജീവനക്കാർക്കുമെതിരേ വക്കീൽ നോട്ടീസ്
Sunday, September 1, 2024 1:50 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കളക്‌ടറായിരുന്ന സൂഫിയാൻ അഹമ്മദിനും സബ് കളക്‌ടർ ഓഫീസിലെ ആറു ജീവനക്കാർക്കുമെതിരേ ഹൊസ്ദുർഗ് ബാർ അസോസിയേഷൻ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

75 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതും 312 അഭിഭാഷകർ അംഗങ്ങളായിട്ടുള്ളതുമായ ഹൊസ്ദുർഗ് ബാർ അസോസിയേഷനിലെ അഭിഭാഷകരെ ഗുണ്ടകളാക്കി ചിത്രീകരിച്ചു കൊണ്ട് സബ് കളക്‌ടറും ജീവനക്കാരും വാർത്താ കുറിപ്പുകൾ നല്കുകയും പ്രചാരണം നടത്തുകയും ചെയ്തതിനെതിരെയാണ് ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. കെ.സി. ശശീന്ദ്രൻ, സെക്രട്ടറി അഡ്വ. പി.കെ. സതീശൻ എന്നിവർ അഡ്വ. വി. സതീഷ് കുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

ഒരു കേസുമായി ബന്ധപ്പെട്ട് ആർഡിഒ ഓഫീസിൽ ഹാജരായ അഭിഭാഷകയെ സബ് കളക്‌ടർ ഓഫീസിൽ നിന്ന് ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്തെന്ന പരാതി അന്വേഷിക്കാൻ കഴിഞ്ഞ ജൂലൈ 25 ന് രാവിലെ സബ് കളക്‌ടറുടെ ഓഫീസിൽ എത്തിയ ബാർ അസോസിയേഷൻ അംഗങ്ങളെയും ഭാരവാഹികളെയും ഓഫീസിലേക്ക് കടത്തിവിടാതിരുന്നതിനെ ചൊല്ലി സംഘർഷാവസ്ഥയുണ്ടായിരുന്നു. സബ് കളക്‌ടർ ആവശ്യപ്പെട്ടത് പ്രകാരം പോലീസ് എത്തി അഭിഭാഷകരെ സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.


ഇതിന്‍റെ തുടർച്ചയായാണ് ഗുണ്ടായിസം കാണിച്ചു പേടിപ്പിക്കേണ്ടെന്നും നിയമം പഠിപ്പിക്കേണ്ടെന്നും പറഞ്ഞ് സബ് കളക്‌ടറുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് ഇറക്കിയത്.

കാഞ്ഞങ്ങാട് റവന്യു ഡിവിഷണൽ ഓഫീസ് സ്റ്റാഫ് കൗൺസിലിന്‍റെ പേരിലും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മറുപടി നല്കണമെന്നും പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിൽ മാപ്പപേക്ഷ നല്കണമെന്നും അല്ലാത്ത പക്ഷം ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.